November 24, 2011

കുടുംബം

ഒന്നായി
ഇനിയെപ്പോ ഒന്നുക്കൂടി
എന്നവള്‍ ചോദിച്ചപ്പോള്‍
ഒന്നായാല്‍ ഒന്നാകാം
എന്നവന്‍ മൊഴിഞ്ഞെങ്കിലും 
ഒന്നാകാന്‍ കഴിയാതെ
ഒന്നായ കാലത്തെ
ഓര്‍ത്തവര്‍  
കാലം കഴിച്ചു  !
അപ്പോഴും തുറന്നു വെച്ച
സ്ക്രീനില്‍ അവര്‍ മുടങ്ങാതെ
മാതൃകാ കുടുംബം
പരിപാടി കാണാറുണ്ടായിരുന്നു !
 

November 17, 2011

ഭൂമി............


പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങള്‍ വീട്ടു മുറ്റത്തെ  പൂമര ചില്ലകള്‍ക്കിടയിലൂടെഅരിച്ചിറങ്ങിചെറിയ ചൂട് പകര്ന്നപ്പോഴാണ്  പേപ്പര്‍  വായന അവസാനിപ്പിച്ചത്. 
അതൊരു വല്ലാത്ത സുഖമാണ് രാവിലെ സിറ്റ്ഔട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കാന്‍. നേരം ഒത്തിരി ആയി.  ചായ കുടിക്കാന്‍ രണ്ടു  പ്രാവശ്യം അടുക്കളയില്‍ നിന്ന്
വിളി കിട്ടിയിട്ടും മറുപടി ഒരു മൂളലില്‍ ഒതുക്കിയതാ ഞാന്‍.
പേപ്പര്‍ മടക്കി പതുക്കെ എഴുന്നേറ്റു.ഇനിയുംരണ്ടു
ദിവസം കൂടി കഴിഞ്ഞാല്‍ അവധി തീര്‍ന്നു .അവധി 
ദിവസങ്ങള്‍ എത്ര പെട്ടെന്നാ പോയത്. എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓരോ പ്രവാസിയും
തന്റെ അവധി ദിനങ്ങള്‍കണക്കുകൂട്ടുന്നത്.പക്ഷെ എവിടെയും എത്താതെ
പലപ്പോഴും പരാതി കൂമ്പാരങ്ങള്‍ സ്വയം ഏറ്റു വാങ്ങി 
തിരികെ സ്വന്തംതട്ടകത്തിലേക്ക് തിരിക്കാനാണ് പലരുടെയും
വിധി.

ഇന്നെങ്കിലും നിങ്ങള്‍ ഒന്നവിടെ വരെ പോകണം .അവര്‍ രണ്ട്‌ ദിവസം കൂടി കഴിഞ്ഞാല്‍ പോകും" 
ചായ കുടിക്കുന്നതിനിടയില്‍ ബീവിയുടെ സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തല്‍ .
ശരിയാണ് ഇത്ര ദിവസം ആയിട്ടും അവിടെ ഒന്ന്  കയറിയിട്ടില്ല. എന്തോ എനിക്കറിയില്ല എന്താണ് അതിനു കാരണം.
ഒരു പക്ഷെ ഓരോ പ്രവാസിയുടെയും പതിവ് മരവിപ്പ് തന്നെ ആകാം കാരണം 
പറയുമ്പം അയല്പക്കമാണ്.രണ്ടു മൂന്നു വീട് ദൂരെ. ഇനിയിപ്പോ അവര്‍ പോയാല്‍...!!?വേഗം ചായ കുടിച്ചു ഇറങ്ങി.

കഴിഞ്ഞ വെകേഷനില്‍ അവിടെ പോയതാ ,അന്ന്  എന്തൊരു സന്തോഷമായിരുന്നു ആ ഉമ്മാക്ക്.  അല്ലേലും എന്നും അവര്‍ക്ക് എന്നോട് വാത്സല്യമായിരുന്നു . ചെറുപ്പത്തില്‍ അവരുടെ വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ പല ചരക്കു കടയില്‍ നിന്ന് കൊണ്ട് കൊടുക്കുമ്പോള്‍ സ്നേഹത്തോടെ തരുന്ന ഒറ്റ രൂപാ  നോട്ടുകള്‍
മനസ്സില്‍ മായാതെ കിടക്കുന്നു. എത്ര പെട്ടെന്നാ കാര്യങ്ങള്‍ അവര്‍ക്ക് എല്ലാം കൈവിട്ടു പോയത്.
തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കുടുംബം മൂന്നു  ആണ്‍കുട്ടികള്‍ 
സന്തുഷ്ട  കുടുംബം . ഏറ്റവും ഇളയ കുട്ടി റാഫി 
എന്റെ കളിക്കൂട്ടുകാരന്‍ .
മക്കളെ ലാളിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍. മൂത്തമകന്‍ പഠനവസാനം പ്രേമിച്ചവളുടെ  കൂടെ പോകാന്
‍തീരുമാനിച്ചപ്പോള്‍ നല്ലരീതിയില്‍ വിവാഹം നടത്തികൊടുത്തവര്‍. പക്ഷെ വിധി
അവരെ ഒന്നിക്കാന്‍ വിട്ടില്ല . ഒരു ബൈകപകടതിന്റെ രൂപത്തില്‍  അവരുടെ ജീവിതം പൊലിഞ്ഞു പോയി. 
രണ്ടാമത്തെ മകന്‍ നാട്ടു നടപ്പില്‍ പെട്ട് നട്ടപ്പാതിര നേരം വന്നു കയറാന്‍ 
തുടങ്ങിയപ്പോള്‍ തളന്നു പോയെങ്ങിലും , നേരെയാക്കാന്‍ വിദേശ 
വാസത്തിനു വിട്ടു . 
പക്ഷെ വിധി വീണ്ടും അവരെ കീഴ്പെടുത്തി .
ഒരു കാര്‍  അപകടത്തിന്റെ രൂപത്തില്‍  വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം. 
പിന്നീടുള്ള അവരുടെ ജീവിതം ഇളയമകന്  വേണ്ടിയായിരുന്നു.
അവനു  ജോലി ലഭിച്ചപ്പോള്‍ അവര്‍ അതിരറ്റു ആഹ്ലാദിച്ചു.
പക്ഷെ ഇടയ്ക്കു കുടുങ്ങിയ പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ വിവാഹം തന്നെ വേണ്ടെന്നു വെച്ച് 
വാശി തീര്‍ത്തു അവന്‍ .പക്ഷെ  വേദനയാല്‍ തകന്നു പോയ
ഉപ്പ  ഒരു ദിവസം പെട്ടെന്ന്ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോള്‍ആ 
ഉമ്മാക്ക്  പിടിച്ചു നില്‍കാന്‍ ഒരുപാട് പാട് പെടേണ്ടി വന്നു .
പല പ്രാവശ്യം അവധിക്കു വന്നപ്പോഴും ഞാന്‍ റാഫിയോടു  കല്യാണത്തെ പറ്റി സൂചിപ്പിച്ചപ്പോള്‍ ഒക്കെ അവന്‍  പറഞ്ഞത്  അത് ഞാന്‍ എന്നോ മറന്നു എന്നായിരുന്നു. അതെ ചിലര്‍ക്ക്  ചില മുറിവുകള്‍ അങ്ങിനെയാ - അതൊരിക്കലും ഉണങ്ങില്ല .

ഓര്‍മ്മകള്‍ മനസ്സില്‍ മിന്നലോട്ടം നടത്തിയപ്പോഴേക്കും ഞാന്‍ വീട്ടുമുറ്റത്ത്   എത്തിയിരുന്നു .പതിയെ കാള്ലിംഗ് ബെല്‍ അമര്‍ത്തി . രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ ഉമ്മ  വന്നു വാതില്‍ തുറന്നു .പുഞ്ചിരിക്കുന്ന  മുഖത്തേക്ക് ഒരു നിമിഷം ഞാന്‍ നോക്കി . കുശലന്വേഷനങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു ..”ഉമ്മച്ചി  എന്താ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം .പെട്ടെന്ന് എല്ലാംവിറ്റു പെറുക്കി നാട്ടില്‍ പോകാന്‍
അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ . ?? എന്ന അവരുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു . ഇല്ല എന്ന് തലയാട്ടി . നീ വാ . നമുക്ക് അടുക്കളയില്‍ ഇരുന്നു സംസാരിക്കാം. 

അടുക്കളയില്‍ ഇരുന്നു  കഥ അവര്‍ പറയ്യാന്‍ തുടങ്ങി ..
റാഫിക്ക്  സഹകരണ ബാങ്കിലാണ് ജോലി. കഴിഞ്ഞ രണ്ടു വര്ഷം നാട്ടില്‍ ഉണ്ടായ ഭൂമി മാഫിയ അവനെ  ഒരു ചെറിയ കരുവാക്കി . ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടായിരുന്ന ഒരാള്‍ അവനെ പറഞ്ഞു മയക്കി ബാങ്കിലെ ചില ഇടപാടുകാരില്‍  നിന്നും ബാങ്കിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ ദിപോസ്സിറ്റ്  വാങ്ങി തിരിമറി നടത്തി . പക്ഷെ അവന്‍ മുങ്ങി ,ഇടപാടുകാര്‍ പൈസ തിരികെ ചോദിച്ചപ്പോള്‍
പ്രശ്നമായി ഏകദേശം പതിനഞ്ചു ലക്ഷം രൂപ ഈ ഇനത്തില്‍ കടം വന്നു. വീടും പുരയിടവും വിറ്റു കടം വീട്ടുകയല്ലാതെ എന്ത് ചെയ്യാന്‍ . ഒടുവില്‍ അത് ചെയ്തു . 
നാട്ടില്‍ കുറച്ചു സ്ഥലം ഉണ്ട് .ശിഷ്ട കാലം അവിടെ കഴിയാം
ഇത് പറഞ്ഞു ആ അമ്മ കണ്ണ്  നീര്‍ തുടച്ചു ..
സ്നേഹ നിധിയായ ആ അമ്മയുടെ കൂടെ കരയാനല്ലാതെ എനിക്കായില്ല 
മൂന്ന് മക്കളെ പ്രസവിച്ചിട്ടും വിധി അവരെ ............

കണ്ണീരോടെ യാത്ര പറഞ്ഞു എന്റെ വീട്ടുമുറ്റത്ത്‌ എത്തിയപ്പോള്‍ മൂന്നു നാലുപേര്‍ . ആരാ എന്ന എന്റെ ചോദ്യത്തിന് "ഞങ്ങള്‍ സ്ഥലം ബിസിനെസ്സ്കാരാ. നിങ്ങള്‍ ഗള്‍ഫില്‍ നിന്ന് വന്നു എന്നറിഞ്ഞു വന്നതാ.ഇവിടെ അടുത്ത് നല്ല കുറച്ചു  സ്ഥലം വിലക്കാന്‍ ഉണ്ട് . ഇപ്പൊ വാങ്ങി ഇട്ടാല്‍ കുറച്ചു കഴിഞ്ഞു നല്ല വിലക്ക് വില്‍ക്കാം" .  അടുത്ത് എവിടെയാ എന്ന  എന്റെ ചോദ്യത്തിന്  "ബാങ്കിലെ റാഫിയുടെ............" . കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇപ്പൊ എന്റെ കയ്യില്‍ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍  ആ ഉമ്മയുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീരും , വിസ്തീര്‍ണം വര്‍ദ്ധിക്കാതെ  കഷ്ണങ്ങള്‍  ആയി മാറുന്ന  നമ്മുടെ ഈ കൊച്ചു ഭൂമിയും മാത്രം ആയിരുന്നു ..  


November 04, 2011

ഒരു ഹജ്ജുകാല ഓര്‍മ...

ഹജ്ജ് ..  മനുഷ്യന്‍ ദൈവത്തിലേക്ക് ചലിക്കുന്ന കര്‍മ്മം ! പല കാര്യങ്ങളും ഒന്നാക്കുന്ന ഒരു പ്രകടനം .
സൃഷ്ടിയുടെ ചരിത്രത്തിന്റെ , മനുഷ്യരുടെ ഐക്യത്തിന്റെ , ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ , മുസ്ലിം സമൂഹത്തിന്റെ
പ്രകടനം . ഒരുപാട്  പ്രമേയങ്ങളും , പ്രകടനങ്ങളും  , പ്രതീകങ്ങളും  അടങ്ങിയതാണ് ഹജ്ജ് .  അള്ളാഹുവാന് അതിന്റെ സൂത്രധാരന്‍
പ്രകടനത്തിന്റെ പ്രമേയം അതില്‍ പങ്കുടുക്കുന്ന ജനങ്ങളുടെ  കര്‍മങ്ങളാണ് , ആദം , ഇബ്രാഹിം , ഹാജര്‍ , പിശാച് എന്നിവരാണ്‌ അതിലെ
മുഖ്യ കഥാ പാത്രങ്ങള്‍, മസ്ജിതുല്‍ ഹറാമും പരിസരവും ,  അറഫ , മഷര്‍ , മിന  എന്നീ സ്ഥലങ്ങളാണ് രംഗങ്ങള്‍ . കഅബ, സഫ , മര്‍വ,
പകല്‍ , രാവ്, സൂര്യ പ്രകാശം , അസ്തമയം , വിഗ്രഹങ്ങള്‍ , ബലി എന്നിവയാണ് പ്രതീകങ്ങള്‍ . വസ്ത്രധാരണവും മൈക്ക് അപ്പുമാണ് 
ഇഹ്റാമും, തല മുണ്ടനും ചെയ്യലും , മുടിയില്‍ നിന്ന് അല്പം നീക്കലും .
പക്ഷെ ദൃശ്യത്തില്‍ വിവിധ റോളുകളില്‍ അഭിനയിക്കുന്നത് ഒരാള്‍ മാത്രമാണ് . ഹജ്ജില്‍ പങ്കെടുക്കുന്ന ആള്‍ .
ഈ വരികള്‍ മുന്‍പെന്നോ വായിച്ച അലി ശരീഅത്തിയുടെ പുസ്തകത്തില്‍ നിന്ന് ..അതെ ഹജ്ജു ഒരു വലിയ സന്ദേശം ആണ് .
എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത് 1993 ല്‍. പൊന്നുവിളയുന്ന  അറബ് ലോകം  എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നില്ലെങ്ങിലും 
ജീവിത  തോണി ഒഴുകി എത്തിയത് ഇവിടെ . അതും മക്കയില്‍ . മിനക്കടുത്ത  ഷിഷ എന്ന് പറയുന്ന  മിനയോട് തൊട്ടുകിടക്കുന്ന സ്ഥലം .
ജോലിസ്ഥലത്തിനു അടുത്ത്  തന്നെ താമസം . അവിടെ നിന്ന് ജമ്രത്തിലേക്ക് ( പിശാചിനെ കല്ലെറിയുന്ന സ്ഥലം ) കേവലം  ഒരു കിലോമീറ്റര്‍ ദൂരം മാത്രം .
സത്യത്തില്‍ അവിടെ എത്തിപ്പെട്ടത് മുതലാണ്‌ ഹജ്ജിന്റെ വിശാലമായ അര്‍ത്ഥ തലങ്ങള്‍ ചിന്തിച്ചു തുടങ്ങുന്നത് . ഹജ്ജു സമയത്ത് ജനലക്ഷങ്ങള്‍
ഒഴുകിയെത്തുന്ന മിന. പല ദേശക്കാര്‍ , പല ഭാഷക്കാര്‍   പക്ഷെ എല്ലാവരും  ഒരേ ഒരു വേഷത്തില്‍ . ! കറുത്തവന്‍ എന്നോ വെളുത്തവന്‍ എന്നോ അന്തരമില്ലാതെ , മന്ത്രിയോ ,സാധാരണ പൌരനെന്നോ വ്യത്യാസമില്ലാതെ   ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി എത്തിപ്പെട്ടവര്‍ . എന്റെ ജോലി റീടൈല്‍ വിഭാഗത്തില്‍ ആയിരുന്നതിനാല്‍ ഒരുപാടു ദേശക്കാരായ ഹാജിമാരുമായി ഇടപഴകാന്‍ അവരം കിട്ടി . നിഷ്കളങ്കരായ വയോധികരുടെ  പുഞ്ചിരി ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു .
ആ കാലത്ത് നാട്ടില്‍ നിന്ന് ഹജ്ജിനു വന്നിരുന്ന ഹാജിമാരെ സേവിക്കാനും അവസരം  കിട്ടിയിരുന്നു.  ഹജ്ജിന്റെ തിരക്ക് പിടിച്ച ആ കാലത്താണ് 
ജീവിതത്തില്‍ ആദ്യമായി പതിനാറും പതിനെട്ടും മണിക്കൂര്‍ ജോലി ചെയ്തതും ! 
അങ്ങിനെ 1997  -  ഏപ്രില്‍ 15  ലെ ഒരു പ്രഭാതം . പതിവ്  പോലെ തിരക്ക് പിടിച്ച ജോലി ആരംഭിക്കുകയായി . ഒന്പതു മണിക്ക് തന്നെ
ജോലിയില്‍ കയറി .അന്ന് ദുല്‍ ഹിജ്ജ എട്ടാണ്‌-  ഹാജിമാര്‍ മിനയില്‍ രാപ്പാര്‍ക്കുന്ന ദിവസം
തലേന്ന്   തന്നെ മിനയിലേക്ക്  ഒഴുക്ക്
ആരംഭിച്ചിരുന്നു - എങ്ങും ജനസമുദ്രം.  ഞങ്ങളുടെ മാര്‍കെറ്റില്‍ നല്ല തിരക്ക് . ഹാജിമാര്‍ രണ്ടു ദിവസത്തേക്ക് ആവശ്യമായ
അത്യാവശ്യ
സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് . ഞാനും എന്റെ ജോലിയില്‍ മുഴുകി .
ഏകദേശം 11  മണി ആയിക്കാണും. അപ്പോഴാണ്‌ ആ കാഴ്ച കണ്ടത് . മിനയില്‍ നിന്ന് വരുന്ന റോഡിലൂടെ ജന സമുദ്രം ഒഴുകുന്നു
പലരും പേടിച്ചു പോയിട്ടുണ്ട്. ചിലരുടെ കയ്യില്‍ ബാഗുകള്‍ ഉണ്ട് . ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല . റോഡില്‍ ഇറങ്ങി നോക്കി .
അങ്ങകലെ മിനയില്‍ നിന്ന് ആകശേത്തെക്ക് തീ നാളങ്ങള്‍ ഉയരുന്നു , എങ്ങും കറുത്ത പുക , മനസ്സില്‍ ഒരു വിങ്ങല്‍ . ദൈവമേ
എന്തോ അപായം സംഭവിച്ചിരിക്കുന്നു . അല്ലാഹുവിന്റെ
അതിഥികള്‍ക്ക് ഒരാപത്തും വരുത്തല്ലേ ..മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
അല്‍പ സമയത്തിന് ശേഷമാണ് മിന ടെന്റില്‍ തീപിടിച്ചു എന്ന ദുഃഖ വാര്‍ത്ത അറിയുന്നത് .
ഉച്ചയോടു കൂടി ആളുകളുടെ ഒഴുക്ക് കൂടി ,എങ്ങും ജന സമുദ്രം . ടെന്റുകളില്‍ നിന്ന് എല്ലാം  ഉപേക്ഷിച്ചു പോന്നവര്‍.
പലരും കൂട്ടം തെറ്റി , ഉറ്റവരും ഉടയവരും വേര്‍പെട്ടു പോയി . ആകെ ഒരു മൂകത . തലങ്ങും വിലങ്ങും പായുന്ന
രക്ഷാ വാഹനങ്ങള്‍. 
ഏകദേശം മൂന്നു മണിയോടെ ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റൂമിലേക്ക്‌ നടന്നു . റോഡിന്‍റെ ഇരു വശങ്ങളിലും  ഹാജിമാര്‍  
‍ വിശ്രമിക്കുന്നു, പലരും ക്ഷീണിച്ചിട്ടുണ്ട് . ഞാന്‍ അവര്‍ക്കിടയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു.  റൂമില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പ് 
ഞാന്‍ കണ്ടു . ഒരു ഹജ്ജുമ്മ ഇരുന്നു കരയുന്നു . കരച്ചില്‍ അല്പം ഉച്ചത്തില്‍ ആണ് . ഞാന്‍ കരച്ചില്‍ കേട്ട് ഒന്ന് നോക്കി .
ഒറ്റ നോട്ടത്തില്‍ തന്നെ അവര്‍ ഒരു മലയാളി ആണ് എന്ന് എനിക്ക് മനസ്സിലായി . ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു . എന്റെ കണ്ടതും
അവര്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. വളരെ നേരത്തെ ശ്രമത്തിനു ശേഷം ഞാന്‍ വരെ
ആശ്വസിപ്പിച്ചു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി . തീ പിടുത്തം നടന്നപ്പോള്‍ അവരുടെ  ടെന്റില്‍ നിന്നും എല്ലാവരും ഇറങ്ങി ഓടി
അവരും . കൂടെ ഉള്ളവര്‍ ഒക്കെ കൂട്ടം തെറ്റി . അവര്‍ ആകെ പേടിച്ചു പോയി.  അവരെ ഞാന്‍ ആശ്വസിപ്പിച്ചു . അവരുടെ ആളുകളുടെ
അടുത്ത് എത്തിക്കാം എന്ന് വാക്ക് കൊടുത്തു . റൂമിലേക്ക്‌ കൊണ്ട് പോയി ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു . റൂമില്‍ ഞങ്ങള്‍
പുരുഷന്‍ മാര്‍ മാത്രം ഉള്ളത് കൊണ്ട്  തിരിച്ചു അവരെ ഞാന്‍ എന്റെ കൂടെ മാര്‍കെറ്റിലേക്ക് കൂട്ടി കൊണ്ട് വന്നു . വൈകിട്ട് എന്റെ ജോലി കഴിഞ്ഞാല്‍ നിങ്ങളെ ഗ്രൂപ്പ്  കണ്ടു പിടിച്ചു അവിടെ എത്തിക്കാം എന്ന് വാക്ക് കൊടുത്തു. ഇന്നത്തെപോലെമൊബൈല്‍ ഫോണ്‍ അന്നില്ല
ഹാജിമാരുടെ ഐഡന്റിറ്റി കയ്യിലെ ഒരു വള മാത്രം .  ഹറമിന്റെ അടുത്ത എത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം അവര്‍ക്ക് അറിയാം എന്ന്
പറഞ്ഞത് പ്രകാരം രാത്രി 8  മണിക്ക് ഞാന്‍ അവരെ അവരുടെ റൂമില്‍ എത്തിച്ചു . അവിടെ എത്തിയപ്പോള്‍ അവരെ കാണാതെ പോയ വിഷമത്തില്‍ നില്‍കുന്ന അവരുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും . സന്തോഷത്തോടെ അവരുടെ അടുത്ത്  ആ ഹജ്ജുമ്മയെ ഏല്പിച്ചു ഞാന്‍ മടങ്ങി .
പിറ്റേന്ന് രാവിലെയാണ് ഏകദേശം 343  പേരുടെ മരണത്തിനും  ആയിരം പേരുടെ പരിക്കിനും ആ തീപിടുത്തം
ഇടയാക്കി എന്ന് വിഷമത്തോടെ അറിയുന്നത്
ഏകദേശം ഒരു കൊല്ലത്തിനു ശേഷം 1998  മാര്‍ച്ചില്‍ പ്രൊമോഷന്‍ കിട്ടി  വിഷമത്തോടെ ഞാനും മക്ക വിട്ടു , ജിദ്ധയിലേക്ക് .
**********************************
പ്രവാസം അങ്ങിനെ നീണ്ടു. അതിനിടക്ക് കല്യാണവും കഴിഞ്ഞു. കുട്ടികളുമായി . 2008  ലെ ഒരു വെകേഷന്‍ സമയം .
ജൂണ്‍ - ജൂലൈ മാസങ്ങളില്‍ സാധാരണ അവധി കിട്ടാറില്ല. എന്നാല്‍ അല്പം മഴ കാണണം എന്ന വാശിയില്‍ ആ വര്ഷം
 അവധി   അടിച്ചെടുത്തത് ജൂലൈ മാസത്തില്‍ .  കൊരിച്ചോരി പെയ്യുന്ന മഴ . അങ്ങിനെ തെളിവ് കിട്ടിയ ഒരു ദിവസം
ഉച്ചക്ക് ശേഷം   പെരിന്തല്‍മണ്ണ ഉള്ള ഒരു സുഹൃത്തിനെ  കാണാന്‍ പോയി, കൂടെ മോളും ഉണ്ട് . ബൈക്കിലാണ് യാത്ര . 
സുഹൃത്തിനെ കണ്ടു യാത്ര പറഞ്ഞപ്പോള്‍  ഏകദേശം 7  മണിയായി. മഴക്കാര്‍ മൂടിയ അന്തരീക്ഷം . ഏകദേശം മങ്കട
കഴിഞ്ഞു കാണും
മഴ പയ്യെ പെയ്യാന്‍ തുടങ്ങി . വണ്ടി എവിടെയെങ്കിലും ഒന്ന് നിര്‍ത്താന്‍ നോക്കിയമ്പോള്‍ മോള് പറഞ്ഞു . നമുക്ക് പോകാം , അല്പം മഴ കൊള്ളാം
സാരമില്ല . മണല്‍ കാടിന്റെ ചൂടേറ്റു വളന്ന അവള്‍ക്കു അതാണ്‌ ആഗ്രഹമെങ്കില്‍ ആയിക്കോട്ടെ എന്നും ഞാനും കരുതി. പക്ഷെ
ഞങ്ങളുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു മഴ കനത്തു. നല്ല കാറ്റും , മുന്നില്‍ ഇരുന്ന മോള്‍ നനഞ്ഞു കുതിര്‍ന്നു വിറക്കാന്‍ തുടങ്ങി .
ശക്തമായ മഴ കൊണ്ട് എനിക്ക് വണ്ടി ഓടിക്കാന്‍ കഴിയത്ത അവസ്ഥ വന്നു. റോഡ്‌ വിജനം . തൊട്ടടുത്ത കവലയില്‍ അല്‍പ സമയം
കയറിനില്‍ക്കാം എന്ന് കരുതി ഞാന്‍ വണ്ടി മുന്നോട്ടു എടുത്തു. പക്ഷെ അവിടെ  കടകള്‍ ഒക്കെ അടച്ചിരുന്നു . അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ 
റോഡിന്‍റെ
തൊട്ടടുത്തു  ഒരു വീട്ടില്‍ വെളിച്ചം കണ്ടു . ഞാന്‍ വണ്ടി നേരെ  അവിടേക്ക് തിരിച്ചു ആ വീട്ടിന്റെ മുറ്റത്ത്  നിര്‍ത്തി . ഗ്രില്‍സ് ഇട്ട ആ വീടിന്റെ 
കോലായില്‍ ഒരു സ്ത്രീയും ഒരു കൊച്ചു പെണ്‍കുട്ടിയും എന്തോ വായിച്ചു കൊണ്ടിരിക്കുന്നു . അസമയത്ത് ഒരു വണ്ടി മുറ്റത്ത്‌ വന്നു നിന്നത് 
കൊണ്ടാവണം അവര്‍ അല്പം അമ്പരപ്പോടെ  ഞങ്ങളെ നോക്കി. ഞാന്‍ സലാം പറഞു ഇറയത്തെക്ക്   കയറി നിന്ന് അവരോടു വിവരങ്ങള്‍ പറഞ്ഞു .
മോളെ കണ്ടതും അവര്‍ പെട്ടെന്ന് ഗ്രില്‍സ് തുറന്നു ഒരു തോര്‍ത്തു തന്നു തല തുടച്ചു കൊടുക്കാന്‍ പറഞ്ഞു .
മോളുടെ പല്ലുകള്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങിയിരുന്നു. അവസാനം അവര്‍ തന്നെ അവളുടെ തല തോര്‍ത്തി കൊടുത്ത് എന്നോട് കോലായിലേക്ക്
കയറി ഇരിക്കാന്‍ പറഞ്ഞു. ആകെ നനഞു കുതിര്‍ന്ന ഞാന്‍ മടിച്ചു . അവരുടെ സ്നേഹത്തിനു മുന്നില്‍ അവസാനം തുണി പിഴിഞ്ഞ് വെള്ളം
കളഞ്ഞു ഞാന്‍ കോലായില്‍ കയറി ഇരുന്നു . മോളെ അവര്‍ അകത്തു കൊണ്ട് പോയി വസ്ത്രങ്ങള്‍ എല്ലാം പിഴിഞ്ഞ് തല തോര്‍ത്തി കൊടുത്തു.
അവര്‍ എന്റെ അടുത്ത് വന്നു എവിടെയാണ് എന്നും എന്ത് ചെയ്യുന്നും എന്ന് ചോദിച്ചു . ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു ." . ഇന്റെ റബ്ബേ .. ഇത് ജബ്ബാര്‍ അല്ലെ ... അനക്ക് ഇന്നേ ഓര്മ ഇല്ലേ ..മിനയില്‍ തീപിടിച്ച  അന്ന് എന്നെ റൂമില്‍ എത്തിച്ചത് "..............  ഞാന്‍ ഒരു നിമിഷം ഒന്ന് ശബ്ദിക്കാന്‍ കഴിയാതെ നിന്നു .. എന്റെ ഓര്‍മ്മകള്‍ 10  വര്ഷം പിന്നോട്ട് പോയി.
വയസ്സുകൊണ്ടു അവരെക്കാള്‍ ഇളയതായ എനിക്ക് എന്തെ അവരെ കണ്ടപ്പോള്‍ മനസ്സിലായില്ല !
അവര്‍ സന്തോഷത്തോടെ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു . ഇടയ്ക്കു അവരുടെ വീട്ടുകാര്യങ്ങളും പറഞ്ഞു . അന്ന് അവരോടൊപ്പം ഹജ്ജിനു
ഉണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് രണ്ടു വര്ഷം മുന്‍പ് മരിച്ചു .
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മഴ നിലച്ചു . ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങി , ഇറങ്ങാന്‍ നേരം ആ ഉമ്മ പറഞ്ഞു ..മക്കയില്‍ പോകുമ്പോള്‍
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ ..............
തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ എന്റെ മനസ്സില്‍ അവരായിരുന്നു.. പത്തു വര്ഷം മുന്‍പ് നടന്ന  ആ തീപിടിത്തവും .
അതെ നമ്മുടെ ഒക്കെ ജീവിതം പലപ്പോഴും വേര്‍പിരിയലും കണ്ടുമുട്ടലും ആണല്ലോ  അല്ലെ ............

എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍ !

October 23, 2011

മീറ്റില്‍ അല്‍പനേരം..

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം പേര്‍ ഒന്നിച്ചു കൂടിയപ്പോള്‍ അതൊരു മറക്കാനാവാത്ത അനുഭവം ആയി . മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ജിദ്ദ ബ്ലോഗ്‌മീറ്റ്ബ്ലോഗര്‍മാരുടെ സാന്നിദ്യം കൊണ്ട് ശ്രദ്ധേയമായി.മലയാള സാഹിത്യത്തിലെ കാരണവര്‍ കാക്കനാടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് മീറ്റ്‌ ആരംഭിച്ചത്.. പ്രസിഡണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു .ശ്രീമതി കലാ വേണുഗോപാല്‍ പരിപാടി ഉത്ഘാടനം ചെയ്തു .ഭാഷയുടെ ആവിര്‍ഭാവതിനു മുമ്പേ കല ഉണ്ടായിരുന്നു എന്നും ഇന്നിന്റെ നാടന്‍ പാട്ടുകളാണ് ബ്ലോഗുകളെന്നും അവര്‍ പറഞ്ഞു.. നൊടിയിടയില്‍ ലോകത്തിന്റെ മുമ്പിലേക്ക് തുറക്കപ്പെടുന്ന പുതിയ അക്ഷര മാധ്യമം എഴുത്തിനെ കൂടുതല്‍ സുഖമവും എളുപ്പവുമാക്കിയിരിക്കുന്നു..ആരുടേയും കാലുപിടിക്കാതെ തനിക്കു തോന്നിയത് ലോകത്തിനു മുമ്പില്‍ വിളിച്ചു പറയാം എന്ന വിശാലമായ സ്വാതന്ത്ര്യം ഇവിടെ എഴുത്തുകാരന് ലഭിക്കുന്നു അവര്‍ പറഞ്ഞു ..
" സോഷ്യല്‍ മീഡിയകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം' എന്ന വിഷയത്തില്‍ ഡോക്ടര്‍ ഇസ്മയില്‍ മരുതേരി ക്ലാസ് എടുത്തു .
സാധാരണക്കാരന്റെ ആവിഷ്കാര മോഹങ്ങള്‍ക്ക് അതിരുകളില്ലാത്ത സാധ്യതകളാണ് ഇലക്ട്രോണിക് മീഡിയകള്‍ നല്‍കുന്നതെന്നും സാമൂഹ്യ പ്രസക്തമായ വാര്‍ത്തകളെ തമസ്കരിക്കുവാന്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഇനി കഴിയുകയില്ലെന്നും ഡോ. മരുതേരി ചൂണ്ടിക്കാട്ടി. ബ്ലോഗുകള്‍ അടക്കമുള്ള സമാന്തര മീഡിയകളുടെ സ്വാധീനവും പ്രസക്തിയും മനസ്സിലാക്കി ബ്ലോഗര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.
തുടര്‍ന്ന് നടന്ന ബ്ലോഗേര്‍സ് പരിചയപ്പെടലില്‍ എല്ലാ അംഗങ്ങളും തങ്ങളെ  പരിചയപ്പെടുത്തി സംസാരിച്ചു കൊണ്ട് ബ്ലോഗ്‌ അനുഭവങ്ങള്‍
പങ്കു വെച്ചു.  ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . സമദ് കാരാടന്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു..
സലിം ഇ.പി. സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.
പുതിയ ഭാരവഹികളായി  താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ്റ് : ഉസ്മാന്‍ ഇരിങ്ങാട്ടിരി
വൈസ് പ്രസിഡന്റ്റ് : അജിത്‌ നീര്‍വിളകന്‍ - സലിം ഇ പി
സെക്രട്ടറി : മൂസ കൊമ്പന്‍
ജോ .സെക്രട്ടറി : ഡല്‍വിന്‍ ആന്റണി - ഷാജു അത്താനിക്കല്‍
ട്രഷറര്‍ : അബ്ദുല്‍ജബ്ബാര്‍ വട്ടപോയിലില്‍
ജിദ്ധയിലെ  പ്രമുഖ പഴയ  ബ്ലോഗര്‍മാരായ ബഷീര്‍ വള്ളിക്കുന്ന് , ഉസ്മാന്‍ ഇരിങ്ങാട്ടിരി , അബ്ദുള്ള മുക്കണ്ണി, സമദ് കാരാടന്‍ ,
അജിത്‌ നീര്‍വിലാകാന്‍  തുടങ്ങിയവരും പുതിയ തലമുറയിലെ മുപ്പതോളം പേരും പങ്കെടുത്തു.

ഇനി ആ സുന്ദര നിമിഷങ്ങള്‍ എന്റെ കൊച്ചു ക്യാമറ കണ്ണിലൂടെ ...........

 ഇവിടെ തുടങ്ങുന്നു-   "ദാ.... ആ പേരുകള്‍
ഇവിടെ എഴുതിക്കോളൂ! " കൊമ്പന്‍ & വട്ടപോയില്‍
റെജിസ്ട്രെഷന്‍
                               വയസ്സായില്ലേ ..നമുക്കല്‍പം ഇരിക്കാം ..
                                    എല്ലാം ഇനി  പുതുതലമുറയില്‍..."
                            ( ഇരിങ്ങട്ടിരി , സമദ് കാരാടന്‍ , വള്ളിക്കുന്ന് )
                               എല്ലാം റെഡി. ഇനി തുടങ്ങിയാല്‍ മതി ..
                                        (സര്‍ദാര്‍ , കടവത്തു , സാജു )
  ഇവനാണ് അവന്‍ ........
ഫോട്ടോഗ്രാഫെര്‍ നൌഷാദ്



കാക്കനാടന് വിട .. പരിപാടികള്‍ക്ക്
മൌന പ്രാര്‍ത്ഥനയോടെ  തുടക്കം


                                                  പരിപാടി ഉത്ഘാടനം
                                       (ശ്രീമതി കലാ വേണുഗോപാല്‍ )
                           സദസ്സിനെ പിടിച്ചിരുത്തിയ പ്രസംഗ ശൈലി
                                     ഡോക്ടര്‍ ഇസ്മായീല്‍ മരുതേരി
    (വിഷയം : സോഷ്യല്‍ മീഡിയകളെ എങ്ങിനെ ഉപയോഗപ്പെടുത്താം  )

           ഞങ്ങള്‍ അക്ഷരങ്ങളെ സ്നേഹിക്കുന്നു ....!


                                                              സദസ്സ് 

 ഇവനാണ് താരം ..കോണ്‍ഫുഡായില്‍ നിന്ന്
 ബ്ലോഗ്‌ മീറ്റിനു വന്ന  ഉര്‍ക്കടവ് ബ്ലോഗ്‌ മുതലാളി
 ഫൈസല്‍ ബാബു 

                                                                                സദസ്സ്



                                           ലുലു സൈനി ആന്‍ഡ്‌ പാര്‍ട്ടി !  

 
 ബ്ലോഗിലൂടെ എങ്ങിനെ പ്രേമിക്കാം ....
ബ്ലോഗ്‌ മീറ്റിലെ പുതിയ താരം
ടെല്‍വിന്‍ ആന്റണി 
 
 ഇതാണ് സോപ്പ് , ചീര്‍പ്പ്  , കണ്ണാടി
 പരിചയപ്പെടുത്തല്‍ പരിപാടിയില്‍
ബ്ലോഗ്ഗര്‍ ഓ എന്‍ ബി .
 ഇത് മോങ്ങത്തെ കായി....ശ്ശൊ ..മോങ്ങത്തെ ....
                                അലവിക്കുട്ടി മോങ്ങം


  ഇതൊരു "കുഞ്ഞു"  മീറ്റല്ല !! .....
 മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍

  
      സുബൈര്‍ ചേളാരി
( റുമാന പടിക്കല്‍ + സുബൈര്‍ചേളാരി)


                                              ജിദ്ധയിലെ  സീനിയേര്‍ ബ്ലോഗ്ഗര്‍ 
                                                   അജിത്‌ നീര്‍വിളാകന്‍

                                 സലിം ഇ പി & എഞ്ചിനീയര്‍  അബ്ദുല്ലത്തീഫ്
 

"വള്ളിക്കുന്നെ... പത്തു കമന്റ്‌ കിട്ടിയിട്ടെന്താ .. ഇത് പോലെ ഒന്ന്  വാങ്ങാന്‍ നോക്ക്..."
ഗ്യാലക്സി ടാബ് കാട്ടി വള്ളിക്കുന്നിനെ ആശിപ്പിക്കുന്ന  ഡോക്ടെര്‍ മരുതെരിയും കടവതും  
"മുക്കണ്ണി അടക്കം മൂന്നു പേര്‍" ..പുതിയ തലമുറ
 അബ്ദുള്ള മുക്കണ്ണിയോട് കുശലം പറയുന്നു
സദസ്സിനെ കേള്‍ക്കുന്ന പ്രാസംഗികന്‍ ..... ഡോക്ടര്‍ മരുതേരി ബ്ലോഗര്‍മാര്‍
സ്വയം പരിചയപ്പെടുത്തുന്നത് സദസ്സില്‍ ഇരുന്നു കേള്‍കുന്നു ..
രണ്ടു ബാഡ്ജ് ..പത്തു പൊറാട്ട , ആറു നൂല്‍പുട്ട് ..........ഇല്ല ..ഞാന്‍ ഒന്നും പറയുന്നില്ല !!
ബ്ലോഗില്‍ കമ്മന്റ്  പ്രളയം ......പ്ലേറ്റില്‍ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ ............!
സര്‍ദാര്‍ "ബീഫ് ഫ്രൈ പാട്ടേല്‍" .................


കൊമ്പന്‍ എണീറ്റ തക്കത്തിന്
 സീറ്റ് കയ്യടക്കിയ സാദത്ത്‌ .
ഗ്രൂപ്പ് ഡിസ്കഷന്‍...............


അവസാനമായി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ് .....................
ഇതൊരു അനുഭൂതിയാണ് .. കേവലം  കമെന്റിനപ്പുറം ഉള്ള സ്നേഹ കൂട്ടായ്മ . ഇവിടെ ഞാനില്ല ..നമ്മളെ ഉള്ളൂ...
സൈബര്‍ ലോകത്തിലൂടെ പരിചയപ്പെട്ടവര്‍  തമ്മില്‍ പങ്കുവെച്ച ആ സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
നന്ദി ..സഹായിച്ചവര്‍ക്കും , സഹകരിച്ചവര്‍ക്കും ,  പ്രാര്‍തിച്ചവര്‍ക്കും.....................


മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍  നൌഷുവിന്റെ  ബ്ലോഗില്‍  .




October 18, 2011

ജിദ്ദ ബ്ലോഗേഴ്സ് മീറ്റ്‌ - 2011

ഇതു മീറ്റുകളുടെ കാലം ...............
അതിരുകളില്ലാത്ത ലോകത്ത് പാറിപറക്കുന്നവര്‍
തമ്മില്‍ കാണാനും സൗഹൃദം  പങ്കു വെക്കാനും കൊതിക്കുമ്പോള്‍ അത്
മീറ്റുകള്‍ ആയി മാറുന്നു .. 
അവിടെ ചര്‍ച്ചകളും , പങ്കു വെക്കലുകളും സജീവമാകുന്നു ! .
എഴുത്തിനെയും വായനയേയും  സ്നേഹിക്കുന്നവര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും !
കഴിഞ്ഞ  ഫെബ്രുവരിയില്‍ ഞാന്‍ ഒരു പത്ര വാര്‍ത്ത‍ കണ്ടു .. അത് ഇപ്രകാരം
ആയിരുന്നു .
ജിദ്ദയിലെ ഒരു മൂലയില്‍ കെട്ട്യോളും കുട്ട്യോളും ആയി
കഴിഞ്ഞിരുന്ന എന്നെ ആ വാര്‍ത്ത‍ ഒരു പുതിയ ലോകത്തേക്ക്
എത്തിക്കുകയായിരുന്നു. അതിരുകളില്ലാത്ത സൈബര്‍ ലോകത്തിലേക്കും
വായനയുടെ പുതിയ ഒരു തലത്തിലേക്കും . ആ മാസത്തില്‍ തന്നെ എനിക്ക്
 പുതിയ ഒരു പേരുകൂടി കിട്ടി "ബ്ലോഗര്‍".
പിന്നീടങ്ങോട്ട് സൗഹൃദങ്ങള്‍ വളരുകയായിരുന്നു
ഇന്നിതാ വീണ്ടും ആ കൂട്ടായ്മ   ജിദ്ദയില്‍ രണ്ടാമത്തെ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നു..
അതെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ധ ചാപ്റ്റര്‍ ഒരുക്കുന്ന രണ്ടാമത്തെ ബ്ലോഗ്‌ മീറ്റ്‌ .
മുഴുവന്‍ ബ്ലോഗ്ഗെര്മാരെയും പങ്കെടുപ്പിച്ചു കൊണ്ട്  .. പുതിയ പ്രവര്‍ത്തന മേഖലകള്‍ തേടി ...
നിറഞ്ഞ മനസ്സോടെ ക്ഷണിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഈ പരിപാടിയിലേക്ക് ...
ഈ വരുന്ന ഒക്ടോബര്‍  ഇരുപതാം തിയ്യതി  ജിദ്ധ  ടെസ്റ്റി  -ഓഡിറ്റൊറിയത്തിലേക്ക് രാത്രി 8 : 30 നു .
വിളിക്കേണ്ട   നമ്പര്‍ ...0540406133  ......................ശേഷം കാഴ്ച്ചയില്‍

October 01, 2011

ഒക്ടോബര്‍ രണ്ട്

ഇന്ന് ഒക്ടോബര്‍ രണ്ടു
അവധി ദിവസം ...
വെറുതെ നടക്കാനിറങ്ങിയ ഞാന്‍
വഴിയില്‍ കണ്ടു ഒരു
 കണ്ണടയും  , വടിയും
കീറിയ ഒരുടുപ്പും.
സത്യത്തില്‍ അവ ആരെയോ  
തിരയുകയായിരുന്നു .
നടുറോഡില്‍ വെട്ടിയെരിയുന്ന 
ശരീരവും , പിച്ചി ചീന്തുന്ന 
സ്ത്രീത്വവും കണ്ടു മടുത്ത 
അവ വീണ്ടും തിരച്ചില്‍  തുടര്‍ന്നു ..
അഴിമതി ഭരണവും
വിലക്കയറ്റവും
എല്ലാം നേരില്‍ കണ്ട അവക്ക് 
പക്ഷെ തിരയുന്നത് മാത്രം 
കണ്ടെത്താനായില്ല ..
അവസാനം ക്ഷീണിച്ചു 
അവശരായി സെന്ട്രല് ജംഗഷനില്
എത്തിയ അവ  മേലോട്ട് നോക്കി ..
ഹേയ്  റാം...........!
ഉടമസ്ഥനെ കണ്ട സന്തോഷത്തോടെ
അച്ചടക്കത്തോടെ അവരവരുടെ
സ്ഥാനത്തു  കയറിയിരുന്നു ........
അപ്പോള്‍ താഴെ ഒരു പുതിയ
അഴിമതി വിരുദ്ധ സമരം
പ്രഖ്യാപിച്ചു   കൊണ്ട് ഒരു
ജാഥ തുടങ്ങുകയായിരുന്നു,  
അവിടെ തന്നെ വന്നു 
അവസാനിക്കാനും. !  
 

September 20, 2011

നുറുങ്ങുകള്‍ ....


ആര്‍ത്തി 
------------
എനിക്കെന്തൊരു ആര്‍ത്തിയാണെന്നോ
പതിവുപോലെ ഒരു "സുപ്രഭാതം" ചൊല്ലി
ഫൈസ് ബുക്കില്‍ കേറാന്‍ ...........
കേറിയാല്‍ പിന്നെ ലൈകടിക്കാന്‍
ലൈകടിച്ചാല്‍ പിന്നെ കമന്റിടാന്‍ ..
അവസാനം
മുട്ടിതിരിഞ്ഞു പലയിടത്തും
കയറിയിറങ്ങി........
രാത്രിയുടെ ഏതോ യാമങ്ങളില്‍
നിദ്ര തലോടുമ്പോള്‍
ഒരു ഗുഡ് നൈറ്റ്‌ ചൊല്ലി .
വിട വാങ്ങിടാന്‍ .......
***********************
കാലികം
=======
അന്ന്.............
കാളവണ്ടി വിടചോല്ലുമ്പോള്‍
മോട്ടോര്‍ വണ്ടിയോട് പറഞ്ഞു,..
പച്ചപ്പില്ലാതെ , ദുര്‍ഘട പാതകളില്ലാതെ
എനിക്ക് നിലനില്പില്ല,
നിനക്ക് എല്ലാ നന്മകളും ...........
ഇന്ന്...
ഡോളര്‍ മാര്‍ക്കറ്റ്‌ എല്ലാം
കയ്യടക്കുമ്പോള്‍ മോട്ടോര്‍ വണ്ടി
നമ്മോടു ഉള്ളില്‍ത്തട്ടി പറയുന്നു
നിന്നെ "ഞാനെടുത്തോളാം "!!!!
*******************************
നിരാശ 
---------
പാടാന്‍ എത്ര പാട്ടുകള്‍ !
പറഞ്ഞിട്ടെന്താ സ്വരം നന്നാവണ്ടേ .
പറയാന്‍ എത്ര വാക്കുകള്‍ !
പറഞ്ഞിട്ടെന്താ കേള്‍ക്കാനാളു വേണ്ടേ !

പാടാതെ പോയ പാട്ടും
പറയാതെ പോയ വാക്കും
പിന്നിട്ട വഴികളില്‍ എന്നെ നോക്കി
പുഞ്ചിരിതൂകിയിരുന്നുവോ ?
******************************
സമ കാലികം
--------------------
അന്ന്.............
മഴയില്‍ നിന്നു കരിയില
മണ്ണാങ്കട്ടയെ രക്ഷിച്ചു ..
കാറ്റില്‍ നിന്ന് കരിയിലയെ
മണ്ണാങ്കട്ടയും ..........
ഇന്ന്..............
കാറ്റും മഴയും ഒന്നിച്ചു
വന്നപ്പോള്‍
മണ്ണാങ്കട്ടയും കരിയിലയും
സൈബര്‍ ലോകത്ത്
മഴയെക്കുറിച്ചും കാറ്റിനെ പറ്റിയും
ചാറ്റുകയായിരുന്നു,
പരസ്പരമറിയാതെ .........
 ###### ******##########
 

September 12, 2011

ബ്ലഡ്‌ ഡോണെഴ്സ് ഫോറം ..


കോളേജില്‍ പഠിക്കുന്ന കാലം .ചോര തിളയ്ക്കുന്ന കാലവും. കലയും സാഹിത്യവും ഒക്കെ ഒരു കൈ പ്രയോഗിക്കാന്‍ പറ്റുമോ എന്ന് നോക്കി നടക്കുന്നകാലം കൂടി ആയിരുന്നു അത്, കൂട്ടത്തില്‍ അല്പം സാമൂഹ്യ സേവനവും. ആയിടക്കാണ്‌ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ബ്ലഡ്‌
ഡോണെര്സ് ഫോറവും കോളേജിലെ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് കോളേജില്‍ ബ്ലഡ്‌ ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത് . അതില്‍ "രക്ത ദാനം ജീവ ദാനം" എന്ന വിഷയം അവതരിപ്പിച്ച
ഡോക്ടര്‍മനോജ്‌ സത്യത്തില്‍ എന്റെ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി. ആ ക്ലാസും ആ ക്യാമ്പും കഴിഞ്ഞപ്പോള്‍ ആര്‍ക്കെകിലും അല്പം രക്തം കൊടുക്കണം എന്ന അതിയായ ആഗ്രഹം മനസ്സില്‍ പൊട്ടി മുളച്ചു  (സത്യം പറയാലോ അന്നാണ്  എന്റെ രക്ത ഗൂപ് "O"പോസിറ്റീവ് ആണെന്ന് പോലും ഞാന്‍ അറിയുന്നത്!!) .പെന്‍സില്‍ മാര്‍ക്ക് ശരീരവും ഇരുപത്തെട്ടു കിലോ തൂക്കവും  ഉള്ള ഞാന്‍ രകതം ദാനം ചെയ്താല്‍ ഉള്ള അവസ്ഥ എനിക്ക് പോലും അറിയില്ലെങ്ങിലും മനസില്‍ ആ ആഗ്രഹം അങ്ങിനെ തന്നെ കിടന്നു .......

അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം കാര്യമായ പണി ഒന്നും ഇല്ലാതിരുന്ന എന്നെ വാപ്പ വിളിച്ചു പറഞ്ഞു "എടാ കുട്ട്യേ.. നീ റേഷന്‍ ഷാപ്പില്‍ പോയി മണ്ണെണ്ണ വാങ്ങി കൊണ്ട് വാ.. ഇന്ന് പോയില്ലെങ്ങില്‍ മണ്ണെണ്ണ കിട്ടില്ല ..(അന്നും  മറിച്ച് വിക്കലും പൂഴ്ത്തി വെക്കലും സജീവം). അങ്ങിനെ ഒഴിവു ദിവസം കിട്ടിയ അപ്രതീക്ഷിത ജോലിയെ മനസ്സില്‍ പ്രാകി കൊണ്ട് എന്റെ സ്വന്തം ഹെര്കുലിസ് സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കി ഒരു നീണ്ട മണി മുഴക്കി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ( ചിരിക്കേണ്ട ..അന്ന് ഞങളുടെ നാട്ടില്‍ ആകെ അഞ്ചു സൈക്കിളേ ഉള്ളൂ .ഇന്നാണെങ്കില്‍ ആര്‍ക്കും സൈക്കിളേ ഇല്ല ! )

അയല്‍ പക്കക്കാരനും ബന്ധുവുമായ മുജീബ് ഓടി വരുന്നു ........
"എടാ നമ്മുടെ ആമ്മായി ആശുപത്രില്‍ അഡ്മിറ്റ്‌ ആണ് ..ഉടനെ കുറച്ചു രക്തം വേണം എന്ന് പറയുന്നു".
കേട്ട പാതികേള്‍ക്കാത്ത പാതി എന്നിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഉണര്‍ന്നു .വളരെ കാലമായി കൊണ്ട് നടക്കുന്ന ആഗ്രഹം നിറവേറ്റാനുള്ള  ഒരു സൂപ്പര്‍ ചാന്‍സ് .
 
"ഓ ...എന്നാല്‍ നമുക്ക് ഇപ്പോള്‍ തന്നെ പോകാം...
ഞാന്‍ ബ്ലഡ്‌ കൊടുക്കാന്‍ റെഡി"
 
"അതിനു നിന്റെ ഗൂപ് ഏതാ  ?" 
"ഓ പോസിറ്റീവ്."  ഉടനെ എന്റെ മറുപടി ! 
"അതു തന്നെയാ വേണ്ടത് .. ശരി  നീ സൈക്കിള്‍ എടുക്ക് .
നമുക്ക്അങ്ങാടിയില്‍ പോയി  അടുത്ത ബസ്സിനു  തന്നെ പോകാം.

അങ്ങിനെ സൈക്കിളും അതിനു മീതെ മണ്ണെണ്ണ കന്നാസും വലില്ലാപുഴ അങ്ങാടിയില്‍ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ മുക്കം ആശുപത്രിയിലേക്ക്.
അവിടെ ചെന്നപ്പോള്‍ അമ്മായി വാര്‍ഡില്‍ അവശയായി കിടക്കുന്നു.
ഉടനെ എന്നെ ആരൊക്കെയോ സിസ്റ്റര്‍മാരുടെ റൂമിലേക്ക്‌ കൊണ്ട് പോയി. അവിടെ അല്ലറ ചില്ല ടെസ്റ്റുകള്‍ ...
അത് വരെ നല്ല ധൈര്യം ഉണ്ടായിരുന്ന എനിക്ക് എന്തോ അപ്പോള്‍ മുതല്‍  
ഹൃദയം പട പട മിടിക്കാന്‍ തുടങ്ങി .....
കൂട്ടത്തില്‍സിസ്റ്ററുടെവക ഒരു ചോദ്യം .
"ബ്ലഡ്‌
 കൊടുക്കാന്‍ പേടിയില്ലേ എന്ന്??"
അതും കൂടി കേട്ടപ്പോള്‍ എനിക്ക് എന്തൊക്കെയോ ആയ
പോലെ.

നെഞ്ച് ശക്തിയായി മിടിക്കാന്‍ തുടങ്ങി.. ബ്ലഡ്‌ കയറ്റാനുള്ള ബോട്ടില്‍ റെഡി .. എന്നോട് ബെഡില്‍ കയറി കിടക്കാന്‍ ആവശ്യപ്പെട്ടു ..
വലതു കൈ നീട്ടി ..സിസ്റ്റര്‍ സൂചിയുമായി വരുന്നു .. കയ്യില്‍ കുത്തുന്നു .. ഞാന്‍ ആകെ വിയര്‍ക്കുകയാണ് .... സൂചി കുത്തി .. ബ്ലഡ്‌
സൂചിയിലൂടെ, പൈപിലൂടെ ,കുപ്പിയിലേക്ക്‌ , ഇടതു വശത്തേക്ക് തല ചെരിച്ചു കിടന്ന ഞാന്‍വലതു വശത്തേക്ക് ഒന്ന് നോക്കി .എല്ലായിടത്തും ചോര മാത്രം ..  കുപ്പിയില്‍ , പൈപ്പില്‍ , സൂചിയില്‍ , ....... ഒരു നിമിഷത്തേക്ക് എനിക്ക് ഒന്നും ഓര്‍മയില്ല .. സിസ്റ്റര്‍ ഓടി വന്നു .. എന്താ എന്താ പറ്റിയത് .........???  ഇപ്പോള്‍ ഞാന്‍ നോര്‍മലാണ് ...... ഒന്നുമില്ല .. ഓക്കേ ഓക്കേ...
 
"എന്താ നിങ്ങള്‍ക്കെന്തെങ്ങിലും പ്രശ്നം ഉണ്ടോ ? ചോര കണ്ടാല്‍ ബോധം പോകുമോ ?" സിസ്റ്റര്‍ ഒരു നൂറു കൂട്ടം ചോദ്യം ചോദിക്കുന്നു . ഇല്ല.. ഇല്ല.. ഒന്നുമില്ല .. വലത്തേ ഭാഗത്തേക്ക്‌ നോക്കാതെ ഞാന്‍ പറഞ്ഞു.
കണ്ണുകള്‍ ഇറുകെ അടച്ചു കിടന്നു ...ഇപ്പൊ അല്പം പോലും "ഫയം"
ഇല്ല... വീണ്ടും എല്ലാം ഓക്കേ.. ഒരു രണ്ടു മിനിട്ട് കഴിഞ്ഞു കാണും .ഇറുകെ അടച്ചിരുന്ന എന്റെ കണ്ണുകള്‍ ഞാന്‍ തുറന്നു .. വലതു ഭാഗത്തേക്ക്‌ നോക്കാന്‍ ധൈര്യം പോര. .. എങ്കിലും മനസ്സില്‍ ഒരാഗ്രഹം .. കുപ്പി എത്ര നിറഞ്ഞു കാണും ? ഈ കുപ്പി നിയാനുള്ള ചോരയൊക്കെ എന്റെദേഹത്ത്ഉണ്ടോഅങ്ങിനെ ഒരുപാടൊരുപാട് ചോദ്യങ്ങള്‍ അവസാനം രണ്ടും കല്പിച്ചു ഒന്ന് നോക്കാന്‍ തന്നെ തീരുമാനിച്ചു ..
 
ഞാന്‍ പതുക്കെ തല വലതു വശത്തേക്ക് തിരിച്ചു.
വീണ്ടുംചോര പൈപ്പില്‍ , കുപ്പിയില്‍ .......ഒന്നേ നോക്കിയുള്ളൂ .. എന്റെ അന്തരാത്മാവില്‍ നിന്നും ഒരു ഒച്ച വന്നു .. പിന്നെ ഒന്നും എനിക്ക്ഓര്‍മയില്ല. വീണ്ടുംസിസ്റ്റര്‍ കുലുക്കി വിളിക്കുന്നു .. തണുത്ത വെള്ളം ഒഴിക്കുന്നു ,. വീണ്ടും ഞാന്‍ നോര്‍മല്‍ ...
 
"ഞാന്‍ ചോദിച്ചതല്ലേ .. വല്ല പ്രശ്നം  ഉണ്ടോ എന്ന് .. മനസ്സുപ്പ് ഇല്ലാത്ത ഓരോന്ന് വരും രക്തം കൊടുക്കാന്‍.."
സിസ്റ്റെരുടെ വക പ്രാക്ക്........

"ഇല്ല സിസ്റ്റെര്‍ ഒന്നുമില്ല" ..ഞാന്‍ വീണ്ടും ധൈര്യം  വീണ്ടെടുത്തു.
"മം.". ഒരു മൂളലോടെ കുപ്പിയും,സൂചിയും,പൈപ്പും എല്ലാം നേരെയാക്കി സിസ്റ്റര്‍ പോയി.
ഞാന്‍ ആലോചിച്ചു . എനിക്ക് എന്തു പറ്റി.?

കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ ഇടത്തോട്ട് തിരിഞ്ഞു കിടന്നു.  ചിന്തിക്കാന്‍ വയ്യ . വലത്തോട്ട് നോക്കാനും .. 
എന്തോ ഒരു പേടി എന്നെ പിടി കൂടിയിരുന്നു ..
ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു ...
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വന്നു .
.പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
"ഓക്കേ ..ഇനി നിങ്ങള്ക്ക് എഴുന്നേല്‍ക്കാം." അവര്‍ സൂചിയും , പൈപും ഒക്കെ വേര്‍പെടുത്തി ..
ബ്ലഡ്‌ കുപ്പി എടുത്തു മേശപ്പുറത്തു വെച്ചു...
എനിക്ക്കുപ്പിയിലേക്ക്‌നോക്കാന്‍ ധൈര്യം ഇല്ലെങ്കിലും  ഒന്ന് ഒളികണ്ണിട്ടു നോക്കി ... 
പെട്ടെന്ന് കണ്ണെടുത്തു.....
സിസ്റ്റര്‍ എന്നോട് ചോദിച്ചു ..എന്തെങ്ങിലും പ്രശ്നം തോന്നുന്നുണ്ടോ ..
ക്ഷീണം ഉണ്ടോ ??? .. ഇല്ല എന്ന് ഞാന്‍ ധൈര്യ പൂര്‍വ്വം

പറഞ്ഞു.
ബെഡില്‍ നിന്ന് എണീറ്റ്‌ ഒരടി നടന്നു കാണും ..വീണ്ടും അറിയാതെ 
എന്റെ കണ്ണുകള്‍ ആ കുപ്പിയില്‍ പതിഞ്ഞു  
ചോര ........എന്റെ കണ്ണുകള്‍ അടയുന്നു , ശരീരം തളരുന്നു .. ഞാന്‍ കസേരയില്‍ പിടിക്കാന്‍ ശ്രമിച്ചു , പറ്റിയില്ല , താങ്ങാന്‍ വന്ന സിസ്ടരുടെ  മേലൂടെ , കസേരയടക്കം വീണത്‌ മാത്രം ഓര്‍മയുണ്ട്..
*********************************************

റേഷന്‍ കടയില്‍ പോയ എന്നെ ഉച്ചയായിട്ടും കാണാതെ എന്നെ തിരക്കിയ ബാപ്പ കണ്ടത് പാര്‍ക്ക്  ചെയ്തെ സൈക്കിളില്‍ തൂക്കിയിട്ട ഒഴിഞ്ഞ മണ്ണെണ്ണ കന്നാസ് .... വേവലാതിയോടെ അനേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഞാന്‍ ആശുപത്രിയില്‍ എന്ന് ...... എന്താണ് പറ്റിയത് എന്ന് അറിയാതെഓടിക്കിതച്ചു ബേജാറോടെ  ആശുപത്രിയില്‍ എത്തിയ ബാപ്പ കണ്ടത്  ഒന്നാമത്തെ ബെഡില്‍ ചോര കയറ്റി കൊണ്ടിരിക്കുന്ന അമ്മായിയും തൊട്ടടുത്ത ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്ന എന്നെയും !..