January 21, 2013

സി എച്ചിന്റെ പ്രസംഗം ......

സ്കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ ബഹു: മന്ത്രി മുനീര്‍ സാഹിബു പാടുന്ന ഒരു വീഡിയോ ഇന്നലെ ഫൈസ് ബുക്കില്‍ ഷെയര്‍ ചെയ്തു  കണ്ടു. ഒരു പക്ഷെ ആയിരം വാക്കുകളേക്കാള്‍ ആ കുട്ടികളുടെ മനസ്സിന്റെ ആഴങ്ങളില്‍ എത്തിയിട്ടുണ്ടാവുക ആ രണ്ടു വരി പാട്ടായിരിക്കും. അത് പോലെ ഒരു പക്ഷെ അവര്‍ക്ക് എക്കാലത്തും ഓര്‍ക്കാനും .....

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതു നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ  കിഴുപറമ്പ പഞ്ചായത്തിലെ തൃക്കളയൂര്‍ എന്നഒരു നാട്ടിന്‍ പുറം.  ഒരു കയ്യില്‍ പ്ലാസ്റ്റിക്‌ ബക്കറ്റിന്റെ പിടി കൊണ്ട് ഉണ്ടാക്കിയ ഒരു വട്ട ചക്രവും മറ്റേ കയ്യില്‍ അത് ബാലന്‍സ് ചെയ്തു ഉരുട്ടാന്‍ ചെറിയ കമ്പി അറ്റം  വളച്ചുണ്ടാക്കിയ ഒരു പിടിയും പിടിച്ചു വൈകുന്നേരം കളിയ്ക്കാന്‍ ഇറങ്ങിയാതാണ് ആ കൊച്ചു ബാലന്‍. വേഷം ഒരു മുറിയന്‍ ട്രൌസര്‍. ഷര്‍ട്ട്‌ ഇട്ടിട്ടില്ല. ചെമ്മണ്‍ പാത ശാന്തമാണ്. തന്റെ കളിത്തട്ട കത്തിലേക്ക് എത്താന്‍ ഇനിയും കുറച്ചു ദൂരം കൂടി ചക്രം ഉരുട്ടണം.. അപ്പോഴാണ്‌ പിന്നില്‍ നിന്ന് ഉച്ചത്തില്‍ ആ ശബ്ദം ആ ബാലന്‍ കേട്ടത്.." നമ്മുടെ ഏവരുടെയും പ്രിയകരനായ ബഹു: സി എച്ച് സാഹിബു ഇതാ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ വരുന്നു.. ഏതാനും നിമിഷങ്ങള്‍ക്കകം തൃക്കളയൂര്‍  കല്ലിട്ടപ്പാലം അങ്ങാടിയില്‍ പ്രാസംഗിക്കുന്നു ..." 
എന്തെന്നില്ലാത്ത കൌതുകത്തോടെ ആ ബാലന്‍ മനോഹരമായി വര്‍ണ്ണ ക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ച ആ വാഹനത്തിനു പിന്നാലെ ഓടി. പൊടി പാറിച്ചു കൊണ്ട് ആ വാഹനം കല്ലിട്ട പാലം അങ്ങാടിയിലേക്ക്. .. അല്‍പ സമയം കഴിഞ്ഞു ഏതാനും വാഹനങ്ങള്‍ കൂടി എത്തി. അതില്‍ ഒന്നില്‍ നിന്ന് വെള്ള തൊപ്പി വെച്ച ആള്‍ ഇറങ്ങി. ചുറ്റും മുദ്രാവാക്യം വിളികളും ആര്‍പ്പ് വിളികളും. തന്റെ കണ്‍ മുന്‍പില്‍  കാണുന്നതൊക്കെ ആ ബാലന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. യോഗ പരിപാടികള്‍ ആരംഭിച്ചു. റോഡില്‍ നിന്ന് കുറച്ചു ഉയരത്തില്‍ ഉള്ള ഒരു പീടിക കോലായിയാണ് വേദി. കുറച്ചു പേരുടെ പ്രാരംഭ പ്രസംഗങ്ങള്‍ക്ക്  ശേഷം സി ച്ചു സാഹിബു തന്റെ  പ്രസംഗം ആരംഭിച്ചു . മനോഹരമായ വാക്കുകളുടെ പ്രവാഹം. പുഞ്ചിരി മായാതെ യുള്ള പ്രസംഗം. തികച്ചും അമ്പരപ്പോടെയും അതിലേറെ ആശ്ചര്യ ത്തോടെയും ആ കൊച്ചു ബാലന്‍ മുന്നിലെ നിരയില്‍ തന്നെ തന്റെ ചക്രവും പിടിച്ചു നില്‍ക്കുന്നു. സി എച്ച്  തന്റെ പ്രസംഗം അവസാനിപ്പിച്ച്‌  കസേരയില്‍ ഇരുന്നു. അതിനിടക്കാന്   അദ്ദേഹം മുന്നില്‍ നില്‍ക്കുന്ന ആ കൊച്ചു ബാലനെ കാണുന്നത് . അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങി ആ കൊച്ചു ബാലന്റെ കൈ പിടിച്ചു സ്റ്റേജില്‍ താന്‍ ഇരിക്കുന്ന കസേരക്ക് അരികില്‍ നിര്‍ത്തി. കൈ പടിച്ചു കൊണ്ട് തന്നെ പേര് ചോദിച്ചു . തികഞ്ഞ പേടിയോടെയും അതിലേറെ അമ്പരപ്പോടെയും ആ ബാലന്‍ പേര് പറഞ്ഞു....."അ... ബ് ദുല്‍ .... ജ.. ബ്ബാ ര്‍,,,,,,,,,"  കൈ പിടിച്ചു കുലുക്കി നെറുകയില്‍ ഒരു മുത്തം തന്നു  പറഞ്ഞു... മോന്‍ നന്നായി പഠിച്ചു മിടുക്കന്‍ ആവണം കെട്ടോ...................

കാലം ഒരുപാട് കഴിഞ്ഞു . വളര്‍ന്നപ്പോള്‍ ആ ബാലനും അദ്ധേഹത്തെ പറ്റി കൂടുതല്‍ അറിഞ്ഞു.. കാലം മാറി ..രാഷ്ട്രീയക്കാരും പ്രവര്‍ത്തന രീതികളും മാറി ..പക്ഷെ ഇന്നും സി എച്ച് എന്ന പേര് കേള്‍ക്കുബോള്‍ ആ ബാലന്‍ അറിയാതെ  തന്റെ കയ്യുകൊണ്ട്  നെറുകയില്‍ ഒന്ന് തലോടും ഒരിക്കലും മായാത്ത ആ ഓര്‍മകളെയും .........!


(മന്ത്രി മുനീര്‍ സഹിബിന്റെ പാട്ട് ഇവിടെ )

http://www.facebook.com/photo.php?v=554149727930526&set=vb.100000065120146&type=2&theater




January 16, 2013

പൊറാട്ട ഇന്‍ ഹാര്‍ബര്‍ സിറ്റി !!!

പൊറാട്ട  ഇന്‍ ഹാര്‍ബര്‍ സിറ്റി  !!!
==========================

രണ്ടായിരത്തി ഏഴു ഏപ്രില്‍ ഇരുപത്തി രണ്ടിലെ  മനോഹരമായ ഒരു സായാഹ്നം .സ്ഥലം ഹോങ് കോങ് നഗരത്തിലെ ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാള്‍. ഏപ്രില്‍ പത്തിനഞ്ചിനു ഗുവങ്ങ്സുവില് നിന്ന് തുടങ്ങി, യിവു , ഷന്കായി വഴി   തിരക്ക് പിടിച്ച പര്‍ച്ചേസ് മഹാമഹത്തിന്റെ കൊട്ടിക്കലാശം . കൂടെ ഈജിപ്ത് കാരന്‍ താരിക്ക്‌ മഹമൂദ്‌ , ഹോങ് കോങ് ബയിംഗ് ഓഫീസിലെ  കാരെന്‍ പിന്നെ ബോസും.  നാലു മണിക്ക് ഹോങ് കോങ് കണ്‍വെന്‍ഷന്‍  സെന്ററില്‍ നിന്ന് അവസാനത്തെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്തു  കഴിഞ്ഞു നേരെ വിട്ടതാണ് ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാളിലേക്ക്. മനോഹരമായ മാള്‍- വിവിധ ലോകോത്തര ബ്രാന്‍ഡുകള്‍ ഒപ്പം സ്വദേശി ബ്രാന്‍ഡുകളും നിറഞ്ഞ വിവിധ ഷോപ്പുകള്‍. രണ്ടു വലിയ സിനിമ തിയേറ്റര്‍ ഇതിന്റെ ഉള്ളില്‍ ഉണ്ട് എന്ന് കാരെന്‍ പറഞ്ഞു തന്നു. തിരക്കേറിയ  സ്ഥലം തന്നെ.  പക്ഷെ എന്റെ പ്രശ്നം അതൊന്നും ആയിരുന്നില്ല . നമ്മള്‍ മലയാളികള്‍ എവിടെ പോയാലം ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട് സ്വന്തം വയര്‍. അതെ വിശപ്പ്‌ തന്നെ. ഏഴ് ദിവസമായി വായക്കു രസമുള്ള വല്ലതും കഴിച്ചിട്ട്. ചൈനയില്‍ ആയിരുന്ന സമയത്ത് മൂന്ന് ദിവസം പെട്ടിയില്‍ കൂടെ കരുതിയ നമ്മുടെ സ്വന്തം കുബൂസും ചീസും തൂണയും ഒക്കെ അഡ്ജസ്റ്റ് ചെയ്തു. പിന്നെ മൂന്നു ദിവസത്തെ യാത്രയില്‍ ഒക്കെ ഒരു കഥ തന്നെ. യാത്രക്കിടയില്‍ വല്ല വെജിറ്റബിള്‍ സാന്‍ഡ വിച്ചോ , അല്ലേല്‍ വല്ല ഫിഷ്‌  ബര്‍ഗറോ തന്നെ ശരണം. മൂന്നായി അരിയുടെ കുത്തരി ചോറ് തിന്നുന്ന നമുക്ക് ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യാന്‍ !! പക്ഷെ കൂടെ ബോസ്സ് ഉളളത് കൊണ്ട് അല്പം  അഡ്ജസ്റ്റ്‌ ചെയ്തെ പറ്റൂ. കുറെ നേരത്തെ കറക്കത്തിനു ശേഷം ഞാന്‍ വിഷയം നമ്മുടെ "മസ്രി"യോട് അവതരിപ്പിച്ചു. അവനാണ് ബോസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മിടുക്കന്‍. ഒരു അര മണിക്കൂറിനു ശേഷം ഉത്തരവ് കിട്ടി . കാരനെയും കൂട്ടി മുകളില്‍ ഫുഡ്‌ കോര്‍ട്ടിലേക്ക് . ലോകത്തിലെ ഏകദേശം എല്ലാ വിഭവങ്ങളും കിട്ടും എന്ന് കാരന്‍ പറഞ്ഞപ്പോഴും എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു. എന്നെയും കാരനെയും  ഫുഡ്‌ സെലക്റ്റ്‌ ചെയ്യാന്‍ ഏല്പിച്ചു ബോസ്സ് അല്പം അകലെ മാറി ഇരുന്നു. ഫുഡ്‌ കോര്‍ട്ടിലൂടെ ഞങ്ങള്‍ ഒന്ന് കറങ്ങി. പല നിറങ്ങള്‍ , പല വിഭവങ്ങള്‍. പക്ഷെ എന്റെ പ്രതീക്ഷ അസ്തമിക്കാന്‍ തുടങ്ങി. ഇന്ന് വല്ല  സാന്‍ഡവിച്ചും , ജ്യൂസും തന്നെ ശരണം. . കാരനെയും കൂട്ടി  ഒരു വട്ടം കൂടി ഒന്ന് കറങ്ങി .അത് വെറുത ആയില്ല.  മനോഹരമായി അലങ്കരിച്ച ഒരു  ഫുഡ്‌ കോര്‍ട്ട്. വിവിധ തരം റൊട്ടികള്‍ , സലാഡുകള്‍. അതിന്റെ ഉള്ളില്‍ ഒരാള്‍ പൊറാട്ട ചുടുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞില്ല. കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അതെ സാക്ഷാല്‍ പൊറാട്ട തന്നെ. കാരനോട് വിവരം പറഞ്ഞു. അടുത്ത് ചെന്ന് കുശലം പറഞ്ഞപ്പോള്‍ പുള്ളി ഒരു തലശ്ശേരി കാരന്‍ ആണ്. തലശ്ശേരി ക്കാര്‍ക്ക് പലയിടത്തും ഹോട്ടല്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ ഈ  ഹോങ് കോങ് നഗരത്തിലും.! ഏതായാലുംഎല്ലാവര്ക്കും പൊറാട്ട തന്നെ ഓര്‍ഡര്‍ കൊടുത്തു കൂടെ വെജിറ്റബിള്‍ കറിയും. "കുബ്ബൂസ് ഹിന്ദി" എന്ന് പറഞ്ഞാണ് ബോസിനെ ഇത് തീറ്റിച്ചത്. ഏതായാലും പുള്ളിക്ക് ഇതു വളരെ ഇഷ്ടപ്പെട്ടു. പിന്നീട് പല സ്ഥലത്ത് നിന്ന് പൊറാട്ട കഴിച്ചു എങ്കിലും ആ രുചി നാവില്‍ ഇപ്പോഴും മായാതെ നില്‍കുന്നു. അത് പോലെ വല്ലപ്പോഴും ബോസ്സ് തമാശ പറയുമ്പോള്‍ "ഫീ ഇന്തക്ക് കുബ്ബൂസ് ഹിന്ദി" എന്ന ചിരിച്ചു കൊണ്ടുള്ള  ചോദ്യവും... ഓര്‍മകള്‍ക്ക് എന്നും ഇരട്ടി മധുരം .



January 01, 2013

റൊട്ടിയും പത്രവും

റൊട്ടിയും  പത്രവും!
==================

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ എന്നാണു എന്റെ ഓര്മ. അതായത് ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌. പ്രവാസത്തിന്റെ തുടക്കം .രാവിടെ കട്ടന്‍ ചായയുടെ കൂടെ ന്യൂസ്‌ പേപ്പര്‍ വായിച്ചു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിച്ചു കൂട്ടാം - പക്ഷെ ഒരു ദിവസം പേപ്പര്‍ കിട്ടിയില്ലേല്‍... നാട്ടില്‍ നിന്ന് വന്ന ടെന്ഷനും , പുതിയ ലോകവും ആകെ ഒരു മ്ലാനത . ഇന്നത്തെ പോലെ ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ല . മലയാള പത്രങ്ങള്‍ എവിടെ കിട്ടും എന്ന് ഒരു എത്തും പിടിയും ഇല്ല . വന്നു പത്തു ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍മാര്‍ കറ്റിലെ ന്യൂസ്‌ സ്റ്റാന്‍ഡില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പത്രം(ഖലീജ്‌ ടൈംസ്‌ ആണ് എന്നാണ് എന്റെ ഓര്‍മ്മ) കണ്ടു. ഒന്നും ആലോചിക്കാതെ രണ്ടു റിയാല്‍ കൊടുത്തു വാങ്ങി തൊക്കില്‍ തിരുകി റൂമിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി .. നോക്കുമ്പോള്‍ എന്റെ ഈജിപ്ത്ഷ്യന്‍ "മുദീര്‍" ആണ്. തൊക്കില്‍ ഇരിക്കുന്ന ന്യൂസ്‌ പേപ്പറിലെക്കും , എന്റെ മെലിഞ്ഞു ഉണങ്ങിയ മുപ്പതിമ്മൂന്നു കിലോ തൂക്കം വരുന്ന ശരീരത്തിലേക്കും മാറി മാറി നോക്കി പരിഹാസ രൂപത്തില്‍ ഒരു ഉപദേശം - "രണ്ടു റിയാലിന് ഈ ജരീദ വാങ്ങി വായിക്കുന്നതിനു പകരം "കുബ്ബൂസ്" വാങ്ങി തിന്നു ആ ശരീരം ഒന്ന് നന്നാക്കാന്‍ നോക്ക് " ............

കാലം ഒരു പാട് കഴിഞ്ഞു , ഇപ്പോഴും ന്യൂസ്‌ പേപ്പര്‍ വാങ്ങി വായിക്കുമ്പോള്‍ മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കണ്മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഇപ്പോഴും ആ പഴയ "മുദീറിനെ "ഓര്മ വരും .. രണ്ടു റിയാലിന്റെ റൊട്ടിയും , അന്നും ഇന്നും സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും വരാത്ത ഈജിപ്ഷ്യന്‍ വംശജരെയും ............:)