Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

November 17, 2011

ഭൂമി............


പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങള്‍ വീട്ടു മുറ്റത്തെ  പൂമര ചില്ലകള്‍ക്കിടയിലൂടെഅരിച്ചിറങ്ങിചെറിയ ചൂട് പകര്ന്നപ്പോഴാണ്  പേപ്പര്‍  വായന അവസാനിപ്പിച്ചത്. 
അതൊരു വല്ലാത്ത സുഖമാണ് രാവിലെ സിറ്റ്ഔട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കാന്‍. നേരം ഒത്തിരി ആയി.  ചായ കുടിക്കാന്‍ രണ്ടു  പ്രാവശ്യം അടുക്കളയില്‍ നിന്ന്
വിളി കിട്ടിയിട്ടും മറുപടി ഒരു മൂളലില്‍ ഒതുക്കിയതാ ഞാന്‍.
പേപ്പര്‍ മടക്കി പതുക്കെ എഴുന്നേറ്റു.ഇനിയുംരണ്ടു
ദിവസം കൂടി കഴിഞ്ഞാല്‍ അവധി തീര്‍ന്നു .അവധി 
ദിവസങ്ങള്‍ എത്ര പെട്ടെന്നാ പോയത്. എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓരോ പ്രവാസിയും
തന്റെ അവധി ദിനങ്ങള്‍കണക്കുകൂട്ടുന്നത്.പക്ഷെ എവിടെയും എത്താതെ
പലപ്പോഴും പരാതി കൂമ്പാരങ്ങള്‍ സ്വയം ഏറ്റു വാങ്ങി 
തിരികെ സ്വന്തംതട്ടകത്തിലേക്ക് തിരിക്കാനാണ് പലരുടെയും
വിധി.

ഇന്നെങ്കിലും നിങ്ങള്‍ ഒന്നവിടെ വരെ പോകണം .അവര്‍ രണ്ട്‌ ദിവസം കൂടി കഴിഞ്ഞാല്‍ പോകും" 
ചായ കുടിക്കുന്നതിനിടയില്‍ ബീവിയുടെ സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തല്‍ .
ശരിയാണ് ഇത്ര ദിവസം ആയിട്ടും അവിടെ ഒന്ന്  കയറിയിട്ടില്ല. എന്തോ എനിക്കറിയില്ല എന്താണ് അതിനു കാരണം.
ഒരു പക്ഷെ ഓരോ പ്രവാസിയുടെയും പതിവ് മരവിപ്പ് തന്നെ ആകാം കാരണം 
പറയുമ്പം അയല്പക്കമാണ്.രണ്ടു മൂന്നു വീട് ദൂരെ. ഇനിയിപ്പോ അവര്‍ പോയാല്‍...!!?വേഗം ചായ കുടിച്ചു ഇറങ്ങി.

കഴിഞ്ഞ വെകേഷനില്‍ അവിടെ പോയതാ ,അന്ന്  എന്തൊരു സന്തോഷമായിരുന്നു ആ ഉമ്മാക്ക്.  അല്ലേലും എന്നും അവര്‍ക്ക് എന്നോട് വാത്സല്യമായിരുന്നു . ചെറുപ്പത്തില്‍ അവരുടെ വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ പല ചരക്കു കടയില്‍ നിന്ന് കൊണ്ട് കൊടുക്കുമ്പോള്‍ സ്നേഹത്തോടെ തരുന്ന ഒറ്റ രൂപാ  നോട്ടുകള്‍
മനസ്സില്‍ മായാതെ കിടക്കുന്നു. എത്ര പെട്ടെന്നാ കാര്യങ്ങള്‍ അവര്‍ക്ക് എല്ലാം കൈവിട്ടു പോയത്.
തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കുടുംബം മൂന്നു  ആണ്‍കുട്ടികള്‍ 
സന്തുഷ്ട  കുടുംബം . ഏറ്റവും ഇളയ കുട്ടി റാഫി 
എന്റെ കളിക്കൂട്ടുകാരന്‍ .
മക്കളെ ലാളിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍. മൂത്തമകന്‍ പഠനവസാനം പ്രേമിച്ചവളുടെ  കൂടെ പോകാന്
‍തീരുമാനിച്ചപ്പോള്‍ നല്ലരീതിയില്‍ വിവാഹം നടത്തികൊടുത്തവര്‍. പക്ഷെ വിധി
അവരെ ഒന്നിക്കാന്‍ വിട്ടില്ല . ഒരു ബൈകപകടതിന്റെ രൂപത്തില്‍  അവരുടെ ജീവിതം പൊലിഞ്ഞു പോയി. 
രണ്ടാമത്തെ മകന്‍ നാട്ടു നടപ്പില്‍ പെട്ട് നട്ടപ്പാതിര നേരം വന്നു കയറാന്‍ 
തുടങ്ങിയപ്പോള്‍ തളന്നു പോയെങ്ങിലും , നേരെയാക്കാന്‍ വിദേശ 
വാസത്തിനു വിട്ടു . 
പക്ഷെ വിധി വീണ്ടും അവരെ കീഴ്പെടുത്തി .
ഒരു കാര്‍  അപകടത്തിന്റെ രൂപത്തില്‍  വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം. 
പിന്നീടുള്ള അവരുടെ ജീവിതം ഇളയമകന്  വേണ്ടിയായിരുന്നു.
അവനു  ജോലി ലഭിച്ചപ്പോള്‍ അവര്‍ അതിരറ്റു ആഹ്ലാദിച്ചു.
പക്ഷെ ഇടയ്ക്കു കുടുങ്ങിയ പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ വിവാഹം തന്നെ വേണ്ടെന്നു വെച്ച് 
വാശി തീര്‍ത്തു അവന്‍ .പക്ഷെ  വേദനയാല്‍ തകന്നു പോയ
ഉപ്പ  ഒരു ദിവസം പെട്ടെന്ന്ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോള്‍ആ 
ഉമ്മാക്ക്  പിടിച്ചു നില്‍കാന്‍ ഒരുപാട് പാട് പെടേണ്ടി വന്നു .
പല പ്രാവശ്യം അവധിക്കു വന്നപ്പോഴും ഞാന്‍ റാഫിയോടു  കല്യാണത്തെ പറ്റി സൂചിപ്പിച്ചപ്പോള്‍ ഒക്കെ അവന്‍  പറഞ്ഞത്  അത് ഞാന്‍ എന്നോ മറന്നു എന്നായിരുന്നു. അതെ ചിലര്‍ക്ക്  ചില മുറിവുകള്‍ അങ്ങിനെയാ - അതൊരിക്കലും ഉണങ്ങില്ല .

ഓര്‍മ്മകള്‍ മനസ്സില്‍ മിന്നലോട്ടം നടത്തിയപ്പോഴേക്കും ഞാന്‍ വീട്ടുമുറ്റത്ത്   എത്തിയിരുന്നു .പതിയെ കാള്ലിംഗ് ബെല്‍ അമര്‍ത്തി . രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ ഉമ്മ  വന്നു വാതില്‍ തുറന്നു .പുഞ്ചിരിക്കുന്ന  മുഖത്തേക്ക് ഒരു നിമിഷം ഞാന്‍ നോക്കി . കുശലന്വേഷനങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു ..”ഉമ്മച്ചി  എന്താ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം .പെട്ടെന്ന് എല്ലാംവിറ്റു പെറുക്കി നാട്ടില്‍ പോകാന്‍
അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ . ?? എന്ന അവരുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു . ഇല്ല എന്ന് തലയാട്ടി . നീ വാ . നമുക്ക് അടുക്കളയില്‍ ഇരുന്നു സംസാരിക്കാം. 

അടുക്കളയില്‍ ഇരുന്നു  കഥ അവര്‍ പറയ്യാന്‍ തുടങ്ങി ..
റാഫിക്ക്  സഹകരണ ബാങ്കിലാണ് ജോലി. കഴിഞ്ഞ രണ്ടു വര്ഷം നാട്ടില്‍ ഉണ്ടായ ഭൂമി മാഫിയ അവനെ  ഒരു ചെറിയ കരുവാക്കി . ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടായിരുന്ന ഒരാള്‍ അവനെ പറഞ്ഞു മയക്കി ബാങ്കിലെ ചില ഇടപാടുകാരില്‍  നിന്നും ബാങ്കിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ ദിപോസ്സിറ്റ്  വാങ്ങി തിരിമറി നടത്തി . പക്ഷെ അവന്‍ മുങ്ങി ,ഇടപാടുകാര്‍ പൈസ തിരികെ ചോദിച്ചപ്പോള്‍
പ്രശ്നമായി ഏകദേശം പതിനഞ്ചു ലക്ഷം രൂപ ഈ ഇനത്തില്‍ കടം വന്നു. വീടും പുരയിടവും വിറ്റു കടം വീട്ടുകയല്ലാതെ എന്ത് ചെയ്യാന്‍ . ഒടുവില്‍ അത് ചെയ്തു . 
നാട്ടില്‍ കുറച്ചു സ്ഥലം ഉണ്ട് .ശിഷ്ട കാലം അവിടെ കഴിയാം
ഇത് പറഞ്ഞു ആ അമ്മ കണ്ണ്  നീര്‍ തുടച്ചു ..
സ്നേഹ നിധിയായ ആ അമ്മയുടെ കൂടെ കരയാനല്ലാതെ എനിക്കായില്ല 
മൂന്ന് മക്കളെ പ്രസവിച്ചിട്ടും വിധി അവരെ ............

കണ്ണീരോടെ യാത്ര പറഞ്ഞു എന്റെ വീട്ടുമുറ്റത്ത്‌ എത്തിയപ്പോള്‍ മൂന്നു നാലുപേര്‍ . ആരാ എന്ന എന്റെ ചോദ്യത്തിന് "ഞങ്ങള്‍ സ്ഥലം ബിസിനെസ്സ്കാരാ. നിങ്ങള്‍ ഗള്‍ഫില്‍ നിന്ന് വന്നു എന്നറിഞ്ഞു വന്നതാ.ഇവിടെ അടുത്ത് നല്ല കുറച്ചു  സ്ഥലം വിലക്കാന്‍ ഉണ്ട് . ഇപ്പൊ വാങ്ങി ഇട്ടാല്‍ കുറച്ചു കഴിഞ്ഞു നല്ല വിലക്ക് വില്‍ക്കാം" .  അടുത്ത് എവിടെയാ എന്ന  എന്റെ ചോദ്യത്തിന്  "ബാങ്കിലെ റാഫിയുടെ............" . കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇപ്പൊ എന്റെ കയ്യില്‍ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍  ആ ഉമ്മയുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീരും , വിസ്തീര്‍ണം വര്‍ദ്ധിക്കാതെ  കഷ്ണങ്ങള്‍  ആയി മാറുന്ന  നമ്മുടെ ഈ കൊച്ചു ഭൂമിയും മാത്രം ആയിരുന്നു ..  


June 08, 2011

കല്യാണം

വളരെയേറെ പ്രതീക്ഷയോടെയാണ് ബ്രോകര്‍  ആ കല്യാണ ആലോചന കൊണ്ടുവന്നത്ഗള്‍ഫ്‌കാരനാണ് നല്ല അടക്കവും ഒതുക്കവും  ഉള്ള കുട്ടി  അത്രയെ അവര്‍ക്ക് വേണ്ടു   .... ഇതെങ്കിലും നടക്കണം. സാബി, അവളുടെ ഒപ്പമുള്ളവര്‍ക്കൊക്കെ കുട്ടികള്‍  രണ്ടും മൂന്നും ആയി .  എന്ത് ചെയ്യാം .. നിരവധി ആലോചനകള്‍ വന്നു ഒന്നും നടന്നില്ല ...  എല്ലാം  ദൈവ നിശ്ചയം ...  അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു ...
ഒരാണും ഒരു പെണ്ണും  .. പലരും പറഞ്ഞു .. അയാള്‍ എത്ര ഭാഗ്യവാന്‍ .. മകളെക്കെട്ടിച്ചു മകനെക്കൊണ്ടൊരു പെണ്ണും കെട്ടിച്ചാല്‍ സ്വസ്ഥം ..
എവിടെയാ അയാള്‍ക്ക്  തെറ്റിയത് ..മക്കളെ വളര്‍ത്തുന്നതിലോ ? ..

"ദാ അവര്‍ വന്നു" .. മൈമൂനയുടെ വാക്കുകളാണ് അയാളെ  ചിന്തയില്‍ നിന്ന്  ഉണര്‍ത്തിയത് , 
 ... ജീപ്പ് പടിക്കല്‍ വന്നു നിന്ന്.  ജീപ്പില്‍ നിന്നും ബ്രോകെറും നാലു പേരും ഇറങ്ങി
എല്ലാവരെയും ബ്രോകേര്‍ പരിചയപ്പെടുത്തി .. ഇത് ഓന്റെ ബാപ്പയും ഉമ്മയും .. പിന്നെ ഇത് സഹോദരി , ദാ ഇതാണ് പുയാപ്ല .. സംസാരങ്ങളും പെണ്ണ് കാണലും ഒക്കെ കഴിഞ്ഞു .. സാബിയെ എല്ലാര്ക്കും ഇഷ്ടമായി ..ആ ഇഷ്ടത്തിന്റെ അടയാളമായി വരന്റെ ഉമ്മ
അവളുടെ കയ്യില്‍ മോതിരം അണിയിച്ചു ..
"അപ്പൊ കാര്യങ്ങളൊക്കെ നമുക്ക് മറ്റന്നാള്‍ തീരുമാനിക്കാം" .. ബ്രോകെരുടെ വാക്കുകള്‍ ..
സന്തോഷത്തോടെ എല്ലാവരും തിരിച്ചു ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അതാ വരുന്നു ഒരു ബൈക്ക്
എന്റെ റബ്ബേ .. ഇവന്‍ ഇതെവിടെയായിരുന്നു ഇത്രയും നേരം ... അയാളുടെ നെഞ്ചു ശക്തിയായി മിടിക്കാന്‍ തുടങ്ങി .
ബൈക്കില്‍ നിന്നിറങ്ങിയവന്‍ എല്ലാവരെയും ഒന്ന് നോക്കി
രൂക്ഷമായ നോട്ടം .. എന്നിട്ടൊരു ചോദ്യം ............"  ആഴാ...എന്താ ,,, എല്ലാവഴും ...രാവിലെ തന്നെ"""" ...... ആടി വീഴാതിരിക്കാന്‍ അവന്‍ ജീപ്പില്‍ പിടിച്ചു ...
ഇവനാരാ എന്ന വരന്റെ ഉമ്മയ്ടെ ചോദ്യത്തിന് ബ്രോകര്‍ പതിയെ മറുപടി പറഞ്ഞു " ഇവിടുത്തെ മൂത്ത മോനാ ..."
അവര്‍  തമ്മില്‍ എന്തോ പിറ് പിറുത്തു  കൊണ്ട് ഉമ്മ തിരികെ വന്നു സാബിയുടെ കയ്യില്‍ അണിയിച്ച മോതിരം തിരികെ ഊരിയെടുകുമ്പോള്‍ വീഴാതിരിക്കാന്‍  അയ്യാള്‍  മൈമൂനയുടെ  തോളില്‍ പിടിച്ചിരുന്നു ...........

April 14, 2011

യാത്ര ...

അന്നത്തെ ദിവസം വളരെ തിരക്കുള്ളതായിരുന്നു...
വൈകിട്ട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങണം...
നാളെ  നാട്ടില്‍ പോവുകയാണ് . എല്ലാ നാട്ടില്‍ പോക്കും  ഇങ്ങിനെ ഒക്കെ തന്നെ ...  അവസാനം ഭയങ്കര തത്രപാടാ ...
ഒന്നിനും സമയം തികയില്ല .... പലതും  ആലോചിച്ചു കൊണ്ട് ഞാന്‍  ബസ്സില്‍ കയറി .. ജിദ്ദയില്‍ ഒരു ശരാശരി പ്രവാസിയുടെ ഏക ആശ്രയമാണ് "അലാ ജെന്പു"എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മിനി ബസ്സുകള്‍  
നല്ല തിരക്കുണ്ട്‌.. എങ്കിലും പിന്‍ വശത്ത്  സീറ്റ് കിട്ടി ..ഇനി അര മണിക്കൂര്‍ ഇരിക്കണം .. എന്നാലെ  
ഞാന്‍ പോകുന്ന സ്ഥലം  എത്തുകയുള്ളൂ
ഞാന്‍ ബസ്സില്‍ ആകെ ഒന്ന് നോക്കി .. ധാരാളം യാത്രക്കാരുണ്ട് .. എല്ലാം തന്നെ പോലെ പ്രവാസികള്‍ . വീണ്ടും   ചിന്തയില്‍ മുഴുകി .. നാളെ കഴിഞ്ഞു മറ്റന്നാള്‍ നാട്ടിലെത്തും .. മൂന്നു വര്‍ഷമായി വന്നിട്ട് .. ഈ  പ്രാവശ്യമാണ്  ഇത്ര  വൈകിയത് ..  മൂത്ത മോളുടെ
കല്യാണം കഴിഞ്ഞപ്പോള്‍ നടുവൊടിഞ്ഞു .. എല്ലാ ഭാരങ്ങളും തനിക്കു സ്വന്തം പത്തു വര്‍ഷമായി ഈ മരുഭൂമിയ്ല്‍ എത്തിയിട്ട് .. എല്ലാം ഒന്നില്‍ നിന്ന് ഒന്നിലേക്കുള്ള യാത്രയായിരുന്നു.. വീടുപണി , മകന്റെ പഠനം , സഹോദരിയുടെ കല്യാണം .. എപ്പോള്‍ മകളുടെ കല്യാണം .. എന്നാണാവോ ഈ പ്രവാസം ഒന്നവസാനിപ്പിക്കാന്‍ പറ്റുക?..


"ഹല്ലോ ... ഹല്ലോ.. ഇത് കൊയയാ ........ കേള്‍ക്കുന്നുണ്ടോ.തൊട്ടു മുന്‍പിലെ സീറ്റില്‍ നിന്നുമുള്ള ഈ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് .. പ്രവാസി  മലയാളിക്ക് പൊറാട്ടയും ഫോണും ഏറ്റവും പ്രിയം എന്ന് പറയാറ് എന്റെ റൂമിലെ ഡ്രൈവര്‍ ബാപ്പു .. അപ്പോഴാണ്
 തൊട്ടു മുന്‍പിലെ മലയാളിയെ ഞാന്‍ ശ്രദ്ധിക്കുന്നത് .. ഒരു മട്ത്യവയസ്കന്‍ .. അത്യാവശ്യം  ഉറക്കെയാണ്  
സംസാരം .. നെറ്റ് ഫോണ്‍ ആയിരിക്കും എന്ന്
ഊഹിച്ചു .. കാലത്തിന്റെ പോക്കേ .... എത്രപെട്ടെന്നാ കോഇന്‍ ഫോണില്‍ നിന്ന് നെറ്റ് ഫോണിലേക്ക് മാറിയത് ...'' “”…പിന്നെ ഞാന്‍ ഇന്ന് പൈസ അയ്യക്കുന്നുണ്ട് .. അതിനു വേണ്ടി പോകുകയാ ... ഒന്ന് അയക്കുന്നുണ്ട് .. ആ കുട്ടികള്‍ അവിടെ കൊണ്ടെന്നു തരും നീ അവിടെ വേണം ..
അയാള്‍ സംസാരം തുടരുകയാണ് ..അയാള്‍ പറയുന്നത് ബസ്സ്‌ മുഴുവനും കേള്‍ക്കാം .. കല്യാണക്കാര്യമാണ്‌
തന്നെപോലെ മകളെ പറഞ്ഞയക്കാന്‍ പാട് പെടുന്ന ഒരു പിതാവ് ... ഇതിനിടയില്‍ രണ്ടു പേര്‍ ഇറങ്ങി .എന്റെ സീറ്റിലുള്ള
ഒരു പാകിസ്ഥാനിയും .മുന്‍പിലെ നമ്മുടെ മലയാളിയ്ടെ സീറ്റിലുള്ള സുദാനിയും .. പകരം രണ്ടു പേര്‍ കയറി .. ഒരു ആഫ്രികന്‍ വംശജനും ഒരു ബംഗാളിയും .. ബംഗാളി എന്റെ സീറ്റിലും ആഫ്രികന്‍ നമ്മുടെ മലയാളിയുടെ സീറ്റിലും സ്ഥാനം പിടിച്ചു റോഡില്‍ നല്ല തിരക്കാ… ഞാന്‍ ഒന്ന് കൂടി എനിക്ക്
വങ്ങേണ്ട സാധങ്ങള്‍ മനസ്സില്‍ കൂട്ടാന്‍ തുടങ്ങി ...  
.എല്ലാം വാങ്ങിയാലും ഒന്നും വാങ്ങിയില്ലേലും
 പരാതി തീരില്ല.. ,റോഡില്‍ നല്ല തിരക്കാ, ബസ്സിലും.
 ഞാന്‍ അറിയാതെ എന്റെ  പോക്കറ്റ് തപ്പി ! ..
"….ആ എല്ലാം ഭംഗിയായി നടക്കട്ടെ.. പൈസ കിട്ടിയാല്‍  വിളിക്കണം ... ഞാന്‍ ബസ്സിലാ .. പിന്നെ വിളിക്കാം .." നമ്മുടെ മുന്‍പിലെ കക്ഷി  ഫോണ്‍ വിളി അവസാനിപ്പിച്ചു
ഇതിനിടയില്‍ ബസ്സില്‍ ആരോക്കയോ കയറുകയും ഇണങ്ങുകയും ചെയ്തു ..
അങ്ങിനെ എനിക്കിറങ്ങേണ്ട സ്ഥലം എത്തി ..
.ഞാന്‍ ഇറങ്ങാന്‍ വേണ്ടി എണീറ്റപ്പോള്‍ നമ്മുടെ ഫോണ്‍ വിളിക്കാരനും എണീറ്റു..  ബസു നിന്നു.
.എന്റെ മുന്‍പേ ഇറങ്ങിയ  അയാള്‍ വേവലാതിയോടെ
തന്റെ പോക്കെറ്റ്‌ തപ്പുന്നത് കണ്ടു ഞാന്‍
ചോദിച്ചു ,… എന്തെ ?  
എന്റെ പേര്‍സ് കാണുന്നില്ല , എന്റെ ഇഖ്‌അമ , പണം ... എന്റെ റബ്ബേ ഇനി ഞാന്‍ എന്ത് ചെയ്യും.. .. ?
സഹധാപത്തോടെയും  അതിലേറെ സങ്കടത്തോടെയും  
 അയ്യാളെ ആശ്യസിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍
ഞങ്ങള്‍ക്ക് മുന്‍പില്‍ എവിടെയോ ഇറങ്ങിയആഫ്രികക്കാരന്റെ മുഖം   മായാതെ കിടന്നിരുന്നു  …..
..


March 20, 2011

സമയം

 
 
 
രാവിലെ അഞ്ചു മണിക്ക് എണീറ്റ ഞാന്‍  രണ്ടു മണിക്കൂര്‍ മക്കള്‍ക്ക്‌ കൊടുത്തു ..
എന്നിട്ട് ഒന്‍പതു മണി   വരെ ഫേസ് ബൂകിലെ  കാണാക്കൂട്ടത്തിനും ......
പിന്നെ വൈകിട്ട് ആറുവരെ എന്റെ സമയം  സ്പോന്സേര്‍ക്കുള്ളതല്ലേ...........
ആറുമണിക്ക് വീടിലെത്തിയ ഞാന്‍ രണ്ടു മണിക്കൂര്‍ വീണ്ടും ഭാര്യക്കും കുട്ടികള്‍ക്കും വീതം വെച്ചു
 വീണ്ടും പണ്ട്രണ്ടു മണിവരെ ഫേസ് ബുകിനും ബ്ലോഗിനും ....... 
ഉറങ്ങാന്‍ കിടന്ന ഞാന്‍ ചോദിച്ച ചോദ്യം ഇതായിരുന്നു ..... ഞാന്‍ എനിക്കായി ചിലവിട്ട  സമയം എത്ര  ????????

March 10, 2011

വീക്കെന്ട്


വീക്കെന്ട്



 
ഇന്ന് വ്യാഴം..
നേരം രാത്രി  പത്തുമണി  ..
നേരത്തെ വരാമെന്ന് മോളോട് പറഞ്ഞെങ്കിലും
ഇന്നും വൈകിയാണ് റൂമില്എത്തിയത്..
ഓഫീസിലെ ജോലിത്തിരക്ക് അവള്ക്കറിയില്ലല്ലോ ..
അല്ലെങ്കിലും പ്രവാസത്തിന്റെ നോവുകള്
നമ്മള്ക്കല്ലേ അറിയൂ ....
ഇനിയിപ്പോള്എന്ത് പറയും എന്നാ വേവലാതിയോടെ
വാതില്തുറന്ന എന്റെമുന്പിലേക്ക് നിഷ്കളങ്കമായ ചിരിയോടെ അവളുടെ ചോദ്യം ..
"എന്തിനാ പോന്നെ... ഒരു ബെഡിട്ട്   അവിടെ തന്നെ കിടന്നൂടായിരുന്നോ ...?"  
ആഴ്ചയും ഞങ്ങളെ പറ്റിച്ചു അല്ലെ ..."?

"സാരമില്ല , നമുക്ക് നാളെ പുറത്തുപോയി ഫുഡ്ഒക്കെ........"
എന്റെ വാക്കുകള് മുഴുവന്  കേള്ക്കാതെ അവള്ഉള്വലിഞ്ഞു ....
ക്ഷീണിച്ച ശരീരത്തോടെയും അതിലേറെ ക്ഷീണിച്ച മനസ്സോടെയും ബെഡിലേക്ക് ചായുമ്പോള്
നൂറുകണക്കിന്പ്രവാസി ഫാമിലികളുടെ അവസ്ഥ ഞാന്മനസ്സില് കാണുകയയിരുന്നോ ?????..

February 28, 2011

മഴ

മഴ



ആരോഗ്യ പരിപലനാര്‍ഥം നടക്കാന്‍ ഇറങ്ങിയ എന്നെ വഴിയില്‍ പിടിച്ചു നിര്‍ത്ിയത്‌ ബല്‍ഡിയ പെട്ടിക്ക്‌ സമീപമീരിക്കുന്ന രണ്ടു പൂച്ച്കളുടെ സംസാരം.
ആല്‍കങതാണി പൂച്ച: " ഇന്നു മഴ പെയ്യുമോ?"
ആദില്‍ അല്‍ നൂരണി പൂച്ച: പെയ്താല്‍ എന്തു ? പ്പൈതില്ലെങ്കില്‍ എന്തു?   രണ്ടായാലും നമുക്ക് സുഖം....മഴ പെയ്താല്‍ ഇവര്‍ പുറത്തിറങ്ില്ല ... അപ്പോള്‍ പെട്ടി നിറയും ... പെയ്ത്ില്ലങ്കിള്‍ പുറത്തിറങ്ങും .. അപ്പോഴും പെട്ടി നിറയും....... "
പൂചചകളുടെ IQ വിനെ വാനോളം പുകഴ്ത്തി ഞാന്‍ നടത്ത്‌ തുടര്‍ന്നു................