Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

March 22, 2013

കാസി തൊണ്ട്

കാസി തൊണ്ട്
===========
എക്കണോമിക്സും മാത്തമാറ്റിക്കല്‍ എക്കണോമിക്സും ഒക്കെ പഠിക്കുന്നതിനു മുന്‌പ്‌ , ബാങ്ക് അക്കൌണ്ടും , സേവിംഗ് ബാങ്കും ഒക്കെ എന്താണ് എന്ന് അറിയുന്നതിന് വളരെ മുന്‍പ്‌ എന്റെ തകരപ്പെട്ടിയില്‍ ഒരു വലിയ സേവിംഗ് ഉണ്ടായിരുന്നു . "കാസി തൊണ്ട്" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില്ലറകള്‍ സൂക്ഷിക്കുന്ന ഇന്നത്തെ കോഇന്‍ ബോക്സിന്റെ ഓള്‍ഡ്‌ വേര്‍ഷന്‍. തല ചുമടായി മന്പാത്രങ്ങള്‍ കൊണ്ട് നടക്കുന്ന കൊശവന്‍മാരില്‍ നിന്ന് വാങ്ങിയ മണ്ണ് കൊണ്ടുള്ള മനോഹരമായ കാസിത്തൊണ്ട്. ഓര്‍മകള്‍ പിറകോട്ടു സഞ്ചരിക്കുമ്പോള്‍ ഈ കാസിത്തൊണ്ടിലെ ചില്ലറ കള്‍ക്ക് അന്ന് ഇന്ന് കിട്ടുന്ന റിയാലിനെക്കാള്‍ മൂല്യം !
ഇടയ്ക്കു ഒരു പേന, യൂത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒരു ഐസ് ക്രീം, സ്കൂള്‍ അവധിക്കാലത്തു പിരിവെടുത്ത് പത്താം നമ്പര്‍ ഫുട്ബോള്‍ വാങ്ങുമ്പോള്‍ കൊടുക്കാന്‍ ഒരു ഷെയര്‍ ഇങ്ങിനെത്തെ അന്നത്തെ "വലിയ" ആവശ്യങ്ങള്‍ ഒക്കെ നിറവേറ്റി യിരുന്നത് കവുങ്ങില്‍ ചുവട്ടിലെ അടക്ക വിറ്റും, പഴയ പുസ്തകങ്ങള്‍ വിറ്റും , തിരി കൊഴിഞ്ഞ കുരുമുളക് പൊള്ള പൈതലാക്കക്ക് കൊടുത്തും ഒക്കെ കിട്ടിയിരുന്ന നാണയ തുട്ടുകള്‍ ഇതില്‍ നിക്ഷേപിച്ചായിരുന്നു.

കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ഈ സാധനം കുറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒരിക്കല്‍ ഒരുപാട് ആളുകളില്‍ ചെറിയ സമ്പാദ്യ ശീലം വളര്‍ത്തിയിരുന്ന ഈ സാധനവും പുരാവസ്തു ആയി പോയോ ആവോ ? !!!







നടത്തത്തിലേക്ക് ഒരു നടത്തം

നടത്തത്തിലേക്ക് ഒരു നടത്തം
======================
ജിദ്ദയില്‍ നടത്തക്കാര്‍ക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട് . ഹില്‍ട്ടന്‍ കോര്നെര്‍, കോര്‍ണിഷ് , ബവാദി,ഖാലിദ്‌ ബിന്‍ വലീത്‌ തുടങ്ങി നല്ല സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ഒക്കെ ദിവസവും രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ എത്തുന്നു. നിദാ ഖാത്തു വഴി തൊഴിലവസരങ്ങള്‍ സൌദിയില്‍ കുറയുമ്പോഴും ഇവിടെ നടക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ജലദോഷവുമായി ജിദ്ദയിലെ അനേകം ആശുപത്രിയില്‍ എത്തുന്നവര്‍ ആദ്യം ചെയ്യുന്നത് കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിവ ചെക്ക് ചെയ്യുകയാണ്.( ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ബലത്തില്‍ !) .അവിടം മുതല്‍ അവന്റെ നടത്തം ആരംഭിക്കുന്നു . "വയസ്സ് നാല്‍പതു ഒക്കെയായി .ഇനി അല്പം നടക്കണം " എന്നുകൂടി ഡോക്ടര്‍ ഉണര്‍ത്തുമ്പോള്‍ അവന്‍ അവിടെ നിന്ന് തന്നെ മനസ്സാ നടക്കാന്‍ ആരംഭിക്കുന്നു. പ്രശ്നം അവിടെ അല്ലെ. പത്തും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് എവിടെ നടക്കാന്‍ സമയം. എന്നാല്‍ ഉള്ള സമയം അവര്‍ അഡ്ജസ്റ്റ് ചെയ്തു നടക്കാന്‍ ആരംഭിക്കുന്നു. ഇനിയാണ് രസം. നടക്കുന്നവരുടെ ഭാവ പ്രകടനങ്ങള്‍ അവരുടെ മാനസിക നില വിളിച്ചറിയിക്കുന്നു. ചിലര്‍ വളരെ വേഗത്തില്‍ രണ്ടു വട്ടം പൂര്‍ത്തിയാക്കി "ഹോ കയിച്ചിലായി" എന്നാ ഭാവത്തില്‍. ചിലര്‍ ഡോക്ടറോട് ദേശ്യം തീര്‍ക്കുന്ന വിധത്തില്‍ കൈകള്‍ ആഞ്ഞു വീശി നടക്കുന്നു , അന്ന നടക്കാര്‍, അരയന്ന നടക്കാര്‍, ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ചു നടത്തുന്ന ഭാര്യമാര്‍ , "ശോ നമ്മുടെ ഉറക്കം മുടക്കി" എന്ന് വിലപിച്ചു ഭാര്യമാര്‍ക്ക് എസ്കോര്‍ട്ട് വരുന്ന പാവം ഭര്‍ത്താക്കന്മാര്‍ അങ്ങിനെ അങ്ങിനെ...

നമ്മുടെ ഈ തലമുറ അല്പം എങ്കിലും നടന്നിട്ടുല്ലവരാണല്ലോ. പതിനഞ്ചു കിലോമീറ്റര്‍ എന്നും നടന്നു സ്കൂളില്‍ പോയിരുന്ന ആളുകളെ എനിക്കറിയാം. പക്ഷെ ഇനിയുള്ള തലമുറ ഒരു പക്ഷെ നടത്തം ഇത് പോലെ നാല്പതു വയസ്സിലേക്ക്‌ നീട്ടേണ്ടി വരും. നടന്നു പോകാന്‍ കഴിയുന്ന പല സ്ഥലങ്ങളിലേക്കും നാം വാഹനങ്ങളെ ആശ്രയിക്കുന്നു.

(വാല്‍കഷണം # ഇന്ന് രാവിലെ രസകരമായ ഒരു കാഴ്ച കണ്ടു. രണ്ടു ലിറ്റര്‍ അല്‍മറായി പാലും രണ്ട്‌ അമേരിക്കാന കേക്കും പിടിച്ചു നടക്കാന്‍ ഇറങ്ങിയ ഒരു ഈജിപ്തു കാരനെ. "സലാമാത്തു യാ ബാഷ..യേശ മുഷ്കില "എന്ന് ചോദിച്ചു ലോഹ്യം കൂടിയ എന്നോട് അയാള്‍ " ഫീ സിയാദ സുക്കര്‍, ഷോയ കൊളസ്ടോള് -ലാക്കിന്‍ അന സബ്ബത് ..." എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പൊ കയ്യിലുള്ള ഇത് എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ..യാ അഖി ഷോയ എമ്ഷി അന തബാന്‍ ബതൈന്‍ അന അകുല്‍ വ എഷരബ് ഹാദി...."
ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു !!!!! )

March 11, 2013

കരുണ

കരുണ 
=====
എന്നും രാവിലെ നടക്കാന്‍ പോകുമ്പോള്‍ കാണുന്ന മനോഹരമായ ഒരു കാഴ്ച ഉണ്ട്‌. സൂര്യന്‍ ഉദിച്ചു വരുന്നതെ ഉണ്ടാവൂ. ഞങ്ങള്‍ നടക്കുന്ന പാര്‍കിന്റെ അരികില്‍ യമനിയുടെ ഒരു ചെറിയ കട ഉണ്ട് . വെള്ളവും ജ്യൂസും കുട്ടികള്‍ക്കുള്ള മിട്ടായികളും ഒക്കെ വില്കുന്ന ഒരു നന്നേ ചെറിയ കട. കട തുറന്നാല്‍ ആയാള്‍ ആദ്യം ചെയ്യുന്നത് രണ്ടു ചെറിയ പത്രത്തില്‍ വെള്ളം എടുത്തു കടയുടെ അടുത്ത് വെക്കും . പിന്നെ കുറച്ചു ദൂരെ മാറി നില്കും .എവിടെ നിന്നോ എന്നറിയില്ല പൊടുന്നനെ ധാരാളം പ്രാവുകള്‍ അവിടെ പറന്നെത്തും . അവ വെള്ളം കുടിക്കാന്‍ തുടങ്ങുന്നതോടെ അയാള്‍ ഒരു ചെറിയ സഞ്ചിയില്‍ കരുതിയ ധാന്യങ്ങള്‍ അവക്ക് ഇട്ടു കൊടുക്കും. അപ്പോഴേക്കും കൂടുതല്‍ പ്രാവുകള്‍ അവിടെ എത്തിയിരിക്കും. അവക്ക് തീറ്റ കൊടുത്ത ശേഷം അയാള്‍ തന്റെ കടയില്‍ കയറി ഒരു കപ്പു ചായ എടുത്ത ശേഷം വീണ്ടും പുറത്തിറങ്ങി പ്രാവുകളെ നോക്കി അത് കുടിക്കും. അപ്പോള്‍ അയാളുടെ മുഖത്ത് കാണുന്ന ആ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. സഹജീവിയോട്‌ പോലും കരുണ കാണിക്കാത്ത ഈ കാലത്ത് എന്നും രാവിലെ കാണുന്ന ഈ കാഴ്ച എന്നെ പലതും ഓര്‍മിപ്പിക്കുന്നു. കടമകളും കടപ്പാടുകളും എല്ലാറ്റിലും ഉപരി "ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന ആപ്ത വാക്യവും .




January 21, 2013

സി എച്ചിന്റെ പ്രസംഗം ......

സ്കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ ബഹു: മന്ത്രി മുനീര്‍ സാഹിബു പാടുന്ന ഒരു വീഡിയോ ഇന്നലെ ഫൈസ് ബുക്കില്‍ ഷെയര്‍ ചെയ്തു  കണ്ടു. ഒരു പക്ഷെ ആയിരം വാക്കുകളേക്കാള്‍ ആ കുട്ടികളുടെ മനസ്സിന്റെ ആഴങ്ങളില്‍ എത്തിയിട്ടുണ്ടാവുക ആ രണ്ടു വരി പാട്ടായിരിക്കും. അത് പോലെ ഒരു പക്ഷെ അവര്‍ക്ക് എക്കാലത്തും ഓര്‍ക്കാനും .....

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതു നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ  കിഴുപറമ്പ പഞ്ചായത്തിലെ തൃക്കളയൂര്‍ എന്നഒരു നാട്ടിന്‍ പുറം.  ഒരു കയ്യില്‍ പ്ലാസ്റ്റിക്‌ ബക്കറ്റിന്റെ പിടി കൊണ്ട് ഉണ്ടാക്കിയ ഒരു വട്ട ചക്രവും മറ്റേ കയ്യില്‍ അത് ബാലന്‍സ് ചെയ്തു ഉരുട്ടാന്‍ ചെറിയ കമ്പി അറ്റം  വളച്ചുണ്ടാക്കിയ ഒരു പിടിയും പിടിച്ചു വൈകുന്നേരം കളിയ്ക്കാന്‍ ഇറങ്ങിയാതാണ് ആ കൊച്ചു ബാലന്‍. വേഷം ഒരു മുറിയന്‍ ട്രൌസര്‍. ഷര്‍ട്ട്‌ ഇട്ടിട്ടില്ല. ചെമ്മണ്‍ പാത ശാന്തമാണ്. തന്റെ കളിത്തട്ട കത്തിലേക്ക് എത്താന്‍ ഇനിയും കുറച്ചു ദൂരം കൂടി ചക്രം ഉരുട്ടണം.. അപ്പോഴാണ്‌ പിന്നില്‍ നിന്ന് ഉച്ചത്തില്‍ ആ ശബ്ദം ആ ബാലന്‍ കേട്ടത്.." നമ്മുടെ ഏവരുടെയും പ്രിയകരനായ ബഹു: സി എച്ച് സാഹിബു ഇതാ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ വരുന്നു.. ഏതാനും നിമിഷങ്ങള്‍ക്കകം തൃക്കളയൂര്‍  കല്ലിട്ടപ്പാലം അങ്ങാടിയില്‍ പ്രാസംഗിക്കുന്നു ..." 
എന്തെന്നില്ലാത്ത കൌതുകത്തോടെ ആ ബാലന്‍ മനോഹരമായി വര്‍ണ്ണ ക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ച ആ വാഹനത്തിനു പിന്നാലെ ഓടി. പൊടി പാറിച്ചു കൊണ്ട് ആ വാഹനം കല്ലിട്ട പാലം അങ്ങാടിയിലേക്ക്. .. അല്‍പ സമയം കഴിഞ്ഞു ഏതാനും വാഹനങ്ങള്‍ കൂടി എത്തി. അതില്‍ ഒന്നില്‍ നിന്ന് വെള്ള തൊപ്പി വെച്ച ആള്‍ ഇറങ്ങി. ചുറ്റും മുദ്രാവാക്യം വിളികളും ആര്‍പ്പ് വിളികളും. തന്റെ കണ്‍ മുന്‍പില്‍  കാണുന്നതൊക്കെ ആ ബാലന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. യോഗ പരിപാടികള്‍ ആരംഭിച്ചു. റോഡില്‍ നിന്ന് കുറച്ചു ഉയരത്തില്‍ ഉള്ള ഒരു പീടിക കോലായിയാണ് വേദി. കുറച്ചു പേരുടെ പ്രാരംഭ പ്രസംഗങ്ങള്‍ക്ക്  ശേഷം സി ച്ചു സാഹിബു തന്റെ  പ്രസംഗം ആരംഭിച്ചു . മനോഹരമായ വാക്കുകളുടെ പ്രവാഹം. പുഞ്ചിരി മായാതെ യുള്ള പ്രസംഗം. തികച്ചും അമ്പരപ്പോടെയും അതിലേറെ ആശ്ചര്യ ത്തോടെയും ആ കൊച്ചു ബാലന്‍ മുന്നിലെ നിരയില്‍ തന്നെ തന്റെ ചക്രവും പിടിച്ചു നില്‍ക്കുന്നു. സി എച്ച്  തന്റെ പ്രസംഗം അവസാനിപ്പിച്ച്‌  കസേരയില്‍ ഇരുന്നു. അതിനിടക്കാന്   അദ്ദേഹം മുന്നില്‍ നില്‍ക്കുന്ന ആ കൊച്ചു ബാലനെ കാണുന്നത് . അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങി ആ കൊച്ചു ബാലന്റെ കൈ പിടിച്ചു സ്റ്റേജില്‍ താന്‍ ഇരിക്കുന്ന കസേരക്ക് അരികില്‍ നിര്‍ത്തി. കൈ പടിച്ചു കൊണ്ട് തന്നെ പേര് ചോദിച്ചു . തികഞ്ഞ പേടിയോടെയും അതിലേറെ അമ്പരപ്പോടെയും ആ ബാലന്‍ പേര് പറഞ്ഞു....."അ... ബ് ദുല്‍ .... ജ.. ബ്ബാ ര്‍,,,,,,,,,"  കൈ പിടിച്ചു കുലുക്കി നെറുകയില്‍ ഒരു മുത്തം തന്നു  പറഞ്ഞു... മോന്‍ നന്നായി പഠിച്ചു മിടുക്കന്‍ ആവണം കെട്ടോ...................

കാലം ഒരുപാട് കഴിഞ്ഞു . വളര്‍ന്നപ്പോള്‍ ആ ബാലനും അദ്ധേഹത്തെ പറ്റി കൂടുതല്‍ അറിഞ്ഞു.. കാലം മാറി ..രാഷ്ട്രീയക്കാരും പ്രവര്‍ത്തന രീതികളും മാറി ..പക്ഷെ ഇന്നും സി എച്ച് എന്ന പേര് കേള്‍ക്കുബോള്‍ ആ ബാലന്‍ അറിയാതെ  തന്റെ കയ്യുകൊണ്ട്  നെറുകയില്‍ ഒന്ന് തലോടും ഒരിക്കലും മായാത്ത ആ ഓര്‍മകളെയും .........!


(മന്ത്രി മുനീര്‍ സഹിബിന്റെ പാട്ട് ഇവിടെ )

http://www.facebook.com/photo.php?v=554149727930526&set=vb.100000065120146&type=2&theater




January 16, 2013

പൊറാട്ട ഇന്‍ ഹാര്‍ബര്‍ സിറ്റി !!!

പൊറാട്ട  ഇന്‍ ഹാര്‍ബര്‍ സിറ്റി  !!!
==========================

രണ്ടായിരത്തി ഏഴു ഏപ്രില്‍ ഇരുപത്തി രണ്ടിലെ  മനോഹരമായ ഒരു സായാഹ്നം .സ്ഥലം ഹോങ് കോങ് നഗരത്തിലെ ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാള്‍. ഏപ്രില്‍ പത്തിനഞ്ചിനു ഗുവങ്ങ്സുവില് നിന്ന് തുടങ്ങി, യിവു , ഷന്കായി വഴി   തിരക്ക് പിടിച്ച പര്‍ച്ചേസ് മഹാമഹത്തിന്റെ കൊട്ടിക്കലാശം . കൂടെ ഈജിപ്ത് കാരന്‍ താരിക്ക്‌ മഹമൂദ്‌ , ഹോങ് കോങ് ബയിംഗ് ഓഫീസിലെ  കാരെന്‍ പിന്നെ ബോസും.  നാലു മണിക്ക് ഹോങ് കോങ് കണ്‍വെന്‍ഷന്‍  സെന്ററില്‍ നിന്ന് അവസാനത്തെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്തു  കഴിഞ്ഞു നേരെ വിട്ടതാണ് ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാളിലേക്ക്. മനോഹരമായ മാള്‍- വിവിധ ലോകോത്തര ബ്രാന്‍ഡുകള്‍ ഒപ്പം സ്വദേശി ബ്രാന്‍ഡുകളും നിറഞ്ഞ വിവിധ ഷോപ്പുകള്‍. രണ്ടു വലിയ സിനിമ തിയേറ്റര്‍ ഇതിന്റെ ഉള്ളില്‍ ഉണ്ട് എന്ന് കാരെന്‍ പറഞ്ഞു തന്നു. തിരക്കേറിയ  സ്ഥലം തന്നെ.  പക്ഷെ എന്റെ പ്രശ്നം അതൊന്നും ആയിരുന്നില്ല . നമ്മള്‍ മലയാളികള്‍ എവിടെ പോയാലം ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട് സ്വന്തം വയര്‍. അതെ വിശപ്പ്‌ തന്നെ. ഏഴ് ദിവസമായി വായക്കു രസമുള്ള വല്ലതും കഴിച്ചിട്ട്. ചൈനയില്‍ ആയിരുന്ന സമയത്ത് മൂന്ന് ദിവസം പെട്ടിയില്‍ കൂടെ കരുതിയ നമ്മുടെ സ്വന്തം കുബൂസും ചീസും തൂണയും ഒക്കെ അഡ്ജസ്റ്റ് ചെയ്തു. പിന്നെ മൂന്നു ദിവസത്തെ യാത്രയില്‍ ഒക്കെ ഒരു കഥ തന്നെ. യാത്രക്കിടയില്‍ വല്ല വെജിറ്റബിള്‍ സാന്‍ഡ വിച്ചോ , അല്ലേല്‍ വല്ല ഫിഷ്‌  ബര്‍ഗറോ തന്നെ ശരണം. മൂന്നായി അരിയുടെ കുത്തരി ചോറ് തിന്നുന്ന നമുക്ക് ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യാന്‍ !! പക്ഷെ കൂടെ ബോസ്സ് ഉളളത് കൊണ്ട് അല്പം  അഡ്ജസ്റ്റ്‌ ചെയ്തെ പറ്റൂ. കുറെ നേരത്തെ കറക്കത്തിനു ശേഷം ഞാന്‍ വിഷയം നമ്മുടെ "മസ്രി"യോട് അവതരിപ്പിച്ചു. അവനാണ് ബോസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മിടുക്കന്‍. ഒരു അര മണിക്കൂറിനു ശേഷം ഉത്തരവ് കിട്ടി . കാരനെയും കൂട്ടി മുകളില്‍ ഫുഡ്‌ കോര്‍ട്ടിലേക്ക് . ലോകത്തിലെ ഏകദേശം എല്ലാ വിഭവങ്ങളും കിട്ടും എന്ന് കാരന്‍ പറഞ്ഞപ്പോഴും എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു. എന്നെയും കാരനെയും  ഫുഡ്‌ സെലക്റ്റ്‌ ചെയ്യാന്‍ ഏല്പിച്ചു ബോസ്സ് അല്പം അകലെ മാറി ഇരുന്നു. ഫുഡ്‌ കോര്‍ട്ടിലൂടെ ഞങ്ങള്‍ ഒന്ന് കറങ്ങി. പല നിറങ്ങള്‍ , പല വിഭവങ്ങള്‍. പക്ഷെ എന്റെ പ്രതീക്ഷ അസ്തമിക്കാന്‍ തുടങ്ങി. ഇന്ന് വല്ല  സാന്‍ഡവിച്ചും , ജ്യൂസും തന്നെ ശരണം. . കാരനെയും കൂട്ടി  ഒരു വട്ടം കൂടി ഒന്ന് കറങ്ങി .അത് വെറുത ആയില്ല.  മനോഹരമായി അലങ്കരിച്ച ഒരു  ഫുഡ്‌ കോര്‍ട്ട്. വിവിധ തരം റൊട്ടികള്‍ , സലാഡുകള്‍. അതിന്റെ ഉള്ളില്‍ ഒരാള്‍ പൊറാട്ട ചുടുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞില്ല. കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അതെ സാക്ഷാല്‍ പൊറാട്ട തന്നെ. കാരനോട് വിവരം പറഞ്ഞു. അടുത്ത് ചെന്ന് കുശലം പറഞ്ഞപ്പോള്‍ പുള്ളി ഒരു തലശ്ശേരി കാരന്‍ ആണ്. തലശ്ശേരി ക്കാര്‍ക്ക് പലയിടത്തും ഹോട്ടല്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ ഈ  ഹോങ് കോങ് നഗരത്തിലും.! ഏതായാലുംഎല്ലാവര്ക്കും പൊറാട്ട തന്നെ ഓര്‍ഡര്‍ കൊടുത്തു കൂടെ വെജിറ്റബിള്‍ കറിയും. "കുബ്ബൂസ് ഹിന്ദി" എന്ന് പറഞ്ഞാണ് ബോസിനെ ഇത് തീറ്റിച്ചത്. ഏതായാലും പുള്ളിക്ക് ഇതു വളരെ ഇഷ്ടപ്പെട്ടു. പിന്നീട് പല സ്ഥലത്ത് നിന്ന് പൊറാട്ട കഴിച്ചു എങ്കിലും ആ രുചി നാവില്‍ ഇപ്പോഴും മായാതെ നില്‍കുന്നു. അത് പോലെ വല്ലപ്പോഴും ബോസ്സ് തമാശ പറയുമ്പോള്‍ "ഫീ ഇന്തക്ക് കുബ്ബൂസ് ഹിന്ദി" എന്ന ചിരിച്ചു കൊണ്ടുള്ള  ചോദ്യവും... ഓര്‍മകള്‍ക്ക് എന്നും ഇരട്ടി മധുരം .



January 01, 2013

റൊട്ടിയും പത്രവും

റൊട്ടിയും  പത്രവും!
==================

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ എന്നാണു എന്റെ ഓര്മ. അതായത് ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌. പ്രവാസത്തിന്റെ തുടക്കം .രാവിടെ കട്ടന്‍ ചായയുടെ കൂടെ ന്യൂസ്‌ പേപ്പര്‍ വായിച്ചു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിച്ചു കൂട്ടാം - പക്ഷെ ഒരു ദിവസം പേപ്പര്‍ കിട്ടിയില്ലേല്‍... നാട്ടില്‍ നിന്ന് വന്ന ടെന്ഷനും , പുതിയ ലോകവും ആകെ ഒരു മ്ലാനത . ഇന്നത്തെ പോലെ ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ല . മലയാള പത്രങ്ങള്‍ എവിടെ കിട്ടും എന്ന് ഒരു എത്തും പിടിയും ഇല്ല . വന്നു പത്തു ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍മാര്‍ കറ്റിലെ ന്യൂസ്‌ സ്റ്റാന്‍ഡില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പത്രം(ഖലീജ്‌ ടൈംസ്‌ ആണ് എന്നാണ് എന്റെ ഓര്‍മ്മ) കണ്ടു. ഒന്നും ആലോചിക്കാതെ രണ്ടു റിയാല്‍ കൊടുത്തു വാങ്ങി തൊക്കില്‍ തിരുകി റൂമിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി .. നോക്കുമ്പോള്‍ എന്റെ ഈജിപ്ത്ഷ്യന്‍ "മുദീര്‍" ആണ്. തൊക്കില്‍ ഇരിക്കുന്ന ന്യൂസ്‌ പേപ്പറിലെക്കും , എന്റെ മെലിഞ്ഞു ഉണങ്ങിയ മുപ്പതിമ്മൂന്നു കിലോ തൂക്കം വരുന്ന ശരീരത്തിലേക്കും മാറി മാറി നോക്കി പരിഹാസ രൂപത്തില്‍ ഒരു ഉപദേശം - "രണ്ടു റിയാലിന് ഈ ജരീദ വാങ്ങി വായിക്കുന്നതിനു പകരം "കുബ്ബൂസ്" വാങ്ങി തിന്നു ആ ശരീരം ഒന്ന് നന്നാക്കാന്‍ നോക്ക് " ............

കാലം ഒരു പാട് കഴിഞ്ഞു , ഇപ്പോഴും ന്യൂസ്‌ പേപ്പര്‍ വാങ്ങി വായിക്കുമ്പോള്‍ മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കണ്മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഇപ്പോഴും ആ പഴയ "മുദീറിനെ "ഓര്മ വരും .. രണ്ടു റിയാലിന്റെ റൊട്ടിയും , അന്നും ഇന്നും സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും വരാത്ത ഈജിപ്ഷ്യന്‍ വംശജരെയും ............:)

November 04, 2011

ഒരു ഹജ്ജുകാല ഓര്‍മ...

ഹജ്ജ് ..  മനുഷ്യന്‍ ദൈവത്തിലേക്ക് ചലിക്കുന്ന കര്‍മ്മം ! പല കാര്യങ്ങളും ഒന്നാക്കുന്ന ഒരു പ്രകടനം .
സൃഷ്ടിയുടെ ചരിത്രത്തിന്റെ , മനുഷ്യരുടെ ഐക്യത്തിന്റെ , ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ , മുസ്ലിം സമൂഹത്തിന്റെ
പ്രകടനം . ഒരുപാട്  പ്രമേയങ്ങളും , പ്രകടനങ്ങളും  , പ്രതീകങ്ങളും  അടങ്ങിയതാണ് ഹജ്ജ് .  അള്ളാഹുവാന് അതിന്റെ സൂത്രധാരന്‍
പ്രകടനത്തിന്റെ പ്രമേയം അതില്‍ പങ്കുടുക്കുന്ന ജനങ്ങളുടെ  കര്‍മങ്ങളാണ് , ആദം , ഇബ്രാഹിം , ഹാജര്‍ , പിശാച് എന്നിവരാണ്‌ അതിലെ
മുഖ്യ കഥാ പാത്രങ്ങള്‍, മസ്ജിതുല്‍ ഹറാമും പരിസരവും ,  അറഫ , മഷര്‍ , മിന  എന്നീ സ്ഥലങ്ങളാണ് രംഗങ്ങള്‍ . കഅബ, സഫ , മര്‍വ,
പകല്‍ , രാവ്, സൂര്യ പ്രകാശം , അസ്തമയം , വിഗ്രഹങ്ങള്‍ , ബലി എന്നിവയാണ് പ്രതീകങ്ങള്‍ . വസ്ത്രധാരണവും മൈക്ക് അപ്പുമാണ് 
ഇഹ്റാമും, തല മുണ്ടനും ചെയ്യലും , മുടിയില്‍ നിന്ന് അല്പം നീക്കലും .
പക്ഷെ ദൃശ്യത്തില്‍ വിവിധ റോളുകളില്‍ അഭിനയിക്കുന്നത് ഒരാള്‍ മാത്രമാണ് . ഹജ്ജില്‍ പങ്കെടുക്കുന്ന ആള്‍ .
ഈ വരികള്‍ മുന്‍പെന്നോ വായിച്ച അലി ശരീഅത്തിയുടെ പുസ്തകത്തില്‍ നിന്ന് ..അതെ ഹജ്ജു ഒരു വലിയ സന്ദേശം ആണ് .
എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത് 1993 ല്‍. പൊന്നുവിളയുന്ന  അറബ് ലോകം  എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നില്ലെങ്ങിലും 
ജീവിത  തോണി ഒഴുകി എത്തിയത് ഇവിടെ . അതും മക്കയില്‍ . മിനക്കടുത്ത  ഷിഷ എന്ന് പറയുന്ന  മിനയോട് തൊട്ടുകിടക്കുന്ന സ്ഥലം .
ജോലിസ്ഥലത്തിനു അടുത്ത്  തന്നെ താമസം . അവിടെ നിന്ന് ജമ്രത്തിലേക്ക് ( പിശാചിനെ കല്ലെറിയുന്ന സ്ഥലം ) കേവലം  ഒരു കിലോമീറ്റര്‍ ദൂരം മാത്രം .
സത്യത്തില്‍ അവിടെ എത്തിപ്പെട്ടത് മുതലാണ്‌ ഹജ്ജിന്റെ വിശാലമായ അര്‍ത്ഥ തലങ്ങള്‍ ചിന്തിച്ചു തുടങ്ങുന്നത് . ഹജ്ജു സമയത്ത് ജനലക്ഷങ്ങള്‍
ഒഴുകിയെത്തുന്ന മിന. പല ദേശക്കാര്‍ , പല ഭാഷക്കാര്‍   പക്ഷെ എല്ലാവരും  ഒരേ ഒരു വേഷത്തില്‍ . ! കറുത്തവന്‍ എന്നോ വെളുത്തവന്‍ എന്നോ അന്തരമില്ലാതെ , മന്ത്രിയോ ,സാധാരണ പൌരനെന്നോ വ്യത്യാസമില്ലാതെ   ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി എത്തിപ്പെട്ടവര്‍ . എന്റെ ജോലി റീടൈല്‍ വിഭാഗത്തില്‍ ആയിരുന്നതിനാല്‍ ഒരുപാടു ദേശക്കാരായ ഹാജിമാരുമായി ഇടപഴകാന്‍ അവരം കിട്ടി . നിഷ്കളങ്കരായ വയോധികരുടെ  പുഞ്ചിരി ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു .
ആ കാലത്ത് നാട്ടില്‍ നിന്ന് ഹജ്ജിനു വന്നിരുന്ന ഹാജിമാരെ സേവിക്കാനും അവസരം  കിട്ടിയിരുന്നു.  ഹജ്ജിന്റെ തിരക്ക് പിടിച്ച ആ കാലത്താണ് 
ജീവിതത്തില്‍ ആദ്യമായി പതിനാറും പതിനെട്ടും മണിക്കൂര്‍ ജോലി ചെയ്തതും ! 
അങ്ങിനെ 1997  -  ഏപ്രില്‍ 15  ലെ ഒരു പ്രഭാതം . പതിവ്  പോലെ തിരക്ക് പിടിച്ച ജോലി ആരംഭിക്കുകയായി . ഒന്പതു മണിക്ക് തന്നെ
ജോലിയില്‍ കയറി .അന്ന് ദുല്‍ ഹിജ്ജ എട്ടാണ്‌-  ഹാജിമാര്‍ മിനയില്‍ രാപ്പാര്‍ക്കുന്ന ദിവസം
തലേന്ന്   തന്നെ മിനയിലേക്ക്  ഒഴുക്ക്
ആരംഭിച്ചിരുന്നു - എങ്ങും ജനസമുദ്രം.  ഞങ്ങളുടെ മാര്‍കെറ്റില്‍ നല്ല തിരക്ക് . ഹാജിമാര്‍ രണ്ടു ദിവസത്തേക്ക് ആവശ്യമായ
അത്യാവശ്യ
സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് . ഞാനും എന്റെ ജോലിയില്‍ മുഴുകി .
ഏകദേശം 11  മണി ആയിക്കാണും. അപ്പോഴാണ്‌ ആ കാഴ്ച കണ്ടത് . മിനയില്‍ നിന്ന് വരുന്ന റോഡിലൂടെ ജന സമുദ്രം ഒഴുകുന്നു
പലരും പേടിച്ചു പോയിട്ടുണ്ട്. ചിലരുടെ കയ്യില്‍ ബാഗുകള്‍ ഉണ്ട് . ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല . റോഡില്‍ ഇറങ്ങി നോക്കി .
അങ്ങകലെ മിനയില്‍ നിന്ന് ആകശേത്തെക്ക് തീ നാളങ്ങള്‍ ഉയരുന്നു , എങ്ങും കറുത്ത പുക , മനസ്സില്‍ ഒരു വിങ്ങല്‍ . ദൈവമേ
എന്തോ അപായം സംഭവിച്ചിരിക്കുന്നു . അല്ലാഹുവിന്റെ
അതിഥികള്‍ക്ക് ഒരാപത്തും വരുത്തല്ലേ ..മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
അല്‍പ സമയത്തിന് ശേഷമാണ് മിന ടെന്റില്‍ തീപിടിച്ചു എന്ന ദുഃഖ വാര്‍ത്ത അറിയുന്നത് .
ഉച്ചയോടു കൂടി ആളുകളുടെ ഒഴുക്ക് കൂടി ,എങ്ങും ജന സമുദ്രം . ടെന്റുകളില്‍ നിന്ന് എല്ലാം  ഉപേക്ഷിച്ചു പോന്നവര്‍.
പലരും കൂട്ടം തെറ്റി , ഉറ്റവരും ഉടയവരും വേര്‍പെട്ടു പോയി . ആകെ ഒരു മൂകത . തലങ്ങും വിലങ്ങും പായുന്ന
രക്ഷാ വാഹനങ്ങള്‍. 
ഏകദേശം മൂന്നു മണിയോടെ ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റൂമിലേക്ക്‌ നടന്നു . റോഡിന്‍റെ ഇരു വശങ്ങളിലും  ഹാജിമാര്‍  
‍ വിശ്രമിക്കുന്നു, പലരും ക്ഷീണിച്ചിട്ടുണ്ട് . ഞാന്‍ അവര്‍ക്കിടയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു.  റൂമില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പ് 
ഞാന്‍ കണ്ടു . ഒരു ഹജ്ജുമ്മ ഇരുന്നു കരയുന്നു . കരച്ചില്‍ അല്പം ഉച്ചത്തില്‍ ആണ് . ഞാന്‍ കരച്ചില്‍ കേട്ട് ഒന്ന് നോക്കി .
ഒറ്റ നോട്ടത്തില്‍ തന്നെ അവര്‍ ഒരു മലയാളി ആണ് എന്ന് എനിക്ക് മനസ്സിലായി . ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു . എന്റെ കണ്ടതും
അവര്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. വളരെ നേരത്തെ ശ്രമത്തിനു ശേഷം ഞാന്‍ വരെ
ആശ്വസിപ്പിച്ചു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി . തീ പിടുത്തം നടന്നപ്പോള്‍ അവരുടെ  ടെന്റില്‍ നിന്നും എല്ലാവരും ഇറങ്ങി ഓടി
അവരും . കൂടെ ഉള്ളവര്‍ ഒക്കെ കൂട്ടം തെറ്റി . അവര്‍ ആകെ പേടിച്ചു പോയി.  അവരെ ഞാന്‍ ആശ്വസിപ്പിച്ചു . അവരുടെ ആളുകളുടെ
അടുത്ത് എത്തിക്കാം എന്ന് വാക്ക് കൊടുത്തു . റൂമിലേക്ക്‌ കൊണ്ട് പോയി ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു . റൂമില്‍ ഞങ്ങള്‍
പുരുഷന്‍ മാര്‍ മാത്രം ഉള്ളത് കൊണ്ട്  തിരിച്ചു അവരെ ഞാന്‍ എന്റെ കൂടെ മാര്‍കെറ്റിലേക്ക് കൂട്ടി കൊണ്ട് വന്നു . വൈകിട്ട് എന്റെ ജോലി കഴിഞ്ഞാല്‍ നിങ്ങളെ ഗ്രൂപ്പ്  കണ്ടു പിടിച്ചു അവിടെ എത്തിക്കാം എന്ന് വാക്ക് കൊടുത്തു. ഇന്നത്തെപോലെമൊബൈല്‍ ഫോണ്‍ അന്നില്ല
ഹാജിമാരുടെ ഐഡന്റിറ്റി കയ്യിലെ ഒരു വള മാത്രം .  ഹറമിന്റെ അടുത്ത എത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം അവര്‍ക്ക് അറിയാം എന്ന്
പറഞ്ഞത് പ്രകാരം രാത്രി 8  മണിക്ക് ഞാന്‍ അവരെ അവരുടെ റൂമില്‍ എത്തിച്ചു . അവിടെ എത്തിയപ്പോള്‍ അവരെ കാണാതെ പോയ വിഷമത്തില്‍ നില്‍കുന്ന അവരുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും . സന്തോഷത്തോടെ അവരുടെ അടുത്ത്  ആ ഹജ്ജുമ്മയെ ഏല്പിച്ചു ഞാന്‍ മടങ്ങി .
പിറ്റേന്ന് രാവിലെയാണ് ഏകദേശം 343  പേരുടെ മരണത്തിനും  ആയിരം പേരുടെ പരിക്കിനും ആ തീപിടുത്തം
ഇടയാക്കി എന്ന് വിഷമത്തോടെ അറിയുന്നത്
ഏകദേശം ഒരു കൊല്ലത്തിനു ശേഷം 1998  മാര്‍ച്ചില്‍ പ്രൊമോഷന്‍ കിട്ടി  വിഷമത്തോടെ ഞാനും മക്ക വിട്ടു , ജിദ്ധയിലേക്ക് .
**********************************
പ്രവാസം അങ്ങിനെ നീണ്ടു. അതിനിടക്ക് കല്യാണവും കഴിഞ്ഞു. കുട്ടികളുമായി . 2008  ലെ ഒരു വെകേഷന്‍ സമയം .
ജൂണ്‍ - ജൂലൈ മാസങ്ങളില്‍ സാധാരണ അവധി കിട്ടാറില്ല. എന്നാല്‍ അല്പം മഴ കാണണം എന്ന വാശിയില്‍ ആ വര്ഷം
 അവധി   അടിച്ചെടുത്തത് ജൂലൈ മാസത്തില്‍ .  കൊരിച്ചോരി പെയ്യുന്ന മഴ . അങ്ങിനെ തെളിവ് കിട്ടിയ ഒരു ദിവസം
ഉച്ചക്ക് ശേഷം   പെരിന്തല്‍മണ്ണ ഉള്ള ഒരു സുഹൃത്തിനെ  കാണാന്‍ പോയി, കൂടെ മോളും ഉണ്ട് . ബൈക്കിലാണ് യാത്ര . 
സുഹൃത്തിനെ കണ്ടു യാത്ര പറഞ്ഞപ്പോള്‍  ഏകദേശം 7  മണിയായി. മഴക്കാര്‍ മൂടിയ അന്തരീക്ഷം . ഏകദേശം മങ്കട
കഴിഞ്ഞു കാണും
മഴ പയ്യെ പെയ്യാന്‍ തുടങ്ങി . വണ്ടി എവിടെയെങ്കിലും ഒന്ന് നിര്‍ത്താന്‍ നോക്കിയമ്പോള്‍ മോള് പറഞ്ഞു . നമുക്ക് പോകാം , അല്പം മഴ കൊള്ളാം
സാരമില്ല . മണല്‍ കാടിന്റെ ചൂടേറ്റു വളന്ന അവള്‍ക്കു അതാണ്‌ ആഗ്രഹമെങ്കില്‍ ആയിക്കോട്ടെ എന്നും ഞാനും കരുതി. പക്ഷെ
ഞങ്ങളുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു മഴ കനത്തു. നല്ല കാറ്റും , മുന്നില്‍ ഇരുന്ന മോള്‍ നനഞ്ഞു കുതിര്‍ന്നു വിറക്കാന്‍ തുടങ്ങി .
ശക്തമായ മഴ കൊണ്ട് എനിക്ക് വണ്ടി ഓടിക്കാന്‍ കഴിയത്ത അവസ്ഥ വന്നു. റോഡ്‌ വിജനം . തൊട്ടടുത്ത കവലയില്‍ അല്‍പ സമയം
കയറിനില്‍ക്കാം എന്ന് കരുതി ഞാന്‍ വണ്ടി മുന്നോട്ടു എടുത്തു. പക്ഷെ അവിടെ  കടകള്‍ ഒക്കെ അടച്ചിരുന്നു . അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ 
റോഡിന്‍റെ
തൊട്ടടുത്തു  ഒരു വീട്ടില്‍ വെളിച്ചം കണ്ടു . ഞാന്‍ വണ്ടി നേരെ  അവിടേക്ക് തിരിച്ചു ആ വീട്ടിന്റെ മുറ്റത്ത്  നിര്‍ത്തി . ഗ്രില്‍സ് ഇട്ട ആ വീടിന്റെ 
കോലായില്‍ ഒരു സ്ത്രീയും ഒരു കൊച്ചു പെണ്‍കുട്ടിയും എന്തോ വായിച്ചു കൊണ്ടിരിക്കുന്നു . അസമയത്ത് ഒരു വണ്ടി മുറ്റത്ത്‌ വന്നു നിന്നത് 
കൊണ്ടാവണം അവര്‍ അല്പം അമ്പരപ്പോടെ  ഞങ്ങളെ നോക്കി. ഞാന്‍ സലാം പറഞു ഇറയത്തെക്ക്   കയറി നിന്ന് അവരോടു വിവരങ്ങള്‍ പറഞ്ഞു .
മോളെ കണ്ടതും അവര്‍ പെട്ടെന്ന് ഗ്രില്‍സ് തുറന്നു ഒരു തോര്‍ത്തു തന്നു തല തുടച്ചു കൊടുക്കാന്‍ പറഞ്ഞു .
മോളുടെ പല്ലുകള്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങിയിരുന്നു. അവസാനം അവര്‍ തന്നെ അവളുടെ തല തോര്‍ത്തി കൊടുത്ത് എന്നോട് കോലായിലേക്ക്
കയറി ഇരിക്കാന്‍ പറഞ്ഞു. ആകെ നനഞു കുതിര്‍ന്ന ഞാന്‍ മടിച്ചു . അവരുടെ സ്നേഹത്തിനു മുന്നില്‍ അവസാനം തുണി പിഴിഞ്ഞ് വെള്ളം
കളഞ്ഞു ഞാന്‍ കോലായില്‍ കയറി ഇരുന്നു . മോളെ അവര്‍ അകത്തു കൊണ്ട് പോയി വസ്ത്രങ്ങള്‍ എല്ലാം പിഴിഞ്ഞ് തല തോര്‍ത്തി കൊടുത്തു.
അവര്‍ എന്റെ അടുത്ത് വന്നു എവിടെയാണ് എന്നും എന്ത് ചെയ്യുന്നും എന്ന് ചോദിച്ചു . ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു ." . ഇന്റെ റബ്ബേ .. ഇത് ജബ്ബാര്‍ അല്ലെ ... അനക്ക് ഇന്നേ ഓര്മ ഇല്ലേ ..മിനയില്‍ തീപിടിച്ച  അന്ന് എന്നെ റൂമില്‍ എത്തിച്ചത് "..............  ഞാന്‍ ഒരു നിമിഷം ഒന്ന് ശബ്ദിക്കാന്‍ കഴിയാതെ നിന്നു .. എന്റെ ഓര്‍മ്മകള്‍ 10  വര്ഷം പിന്നോട്ട് പോയി.
വയസ്സുകൊണ്ടു അവരെക്കാള്‍ ഇളയതായ എനിക്ക് എന്തെ അവരെ കണ്ടപ്പോള്‍ മനസ്സിലായില്ല !
അവര്‍ സന്തോഷത്തോടെ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു . ഇടയ്ക്കു അവരുടെ വീട്ടുകാര്യങ്ങളും പറഞ്ഞു . അന്ന് അവരോടൊപ്പം ഹജ്ജിനു
ഉണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് രണ്ടു വര്ഷം മുന്‍പ് മരിച്ചു .
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മഴ നിലച്ചു . ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങി , ഇറങ്ങാന്‍ നേരം ആ ഉമ്മ പറഞ്ഞു ..മക്കയില്‍ പോകുമ്പോള്‍
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ ..............
തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ എന്റെ മനസ്സില്‍ അവരായിരുന്നു.. പത്തു വര്ഷം മുന്‍പ് നടന്ന  ആ തീപിടിത്തവും .
അതെ നമ്മുടെ ഒക്കെ ജീവിതം പലപ്പോഴും വേര്‍പിരിയലും കണ്ടുമുട്ടലും ആണല്ലോ  അല്ലെ ............

എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍ !

September 09, 2011

അമ്മൂമ്മയും കുഞ്ഞു മക്കളും

ഒരു പെരുന്നാള്‍ കൂടലിന്റെ ഓര്‍മയ്ക്ക്
 -----------------------------------------------------------------
നാം ചുരുങ്ങി ചുരുങ്ങി നമ്മിലേക്ക്‌ ഒതുങ്ങുന്ന കാലം ........
കൂട്ട്  കുടുംബം എന്ന ഒന്ന് നമ്മില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു..
തമ്മില്‍ കണ്ടാല്‍ അറിയാത്ത പുതിയ തലമുറക്കാര്‍ ..............
കൂടിച്ചേരലുകള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു ..മനസ്സുകളെ അടുപ്പിക്കുന്നു...
ഈ ചെറിയ പെരുന്നാളിന് വീണു കിട്ടിയ അഞ്ചു ദിവസത്തെ അവധിക്കു നാട്ടില്‍ പോയ
എനിക്ക് അത്തരത്തില്‍ ഉള്ള മറക്കാനാവാത്ത ഒരു കൂടിച്ചേരല്‍ കിട്ടി .........
എന്റെ  അമ്മായി അമ്മയുടെ( ഭാര്യാ മാതാവ്‌)  ഒന്‍പതു മക്കളുംചെറുമക്കളും ഒത്തു ചേര്‍ന്നപ്പോള്‍ ........
നീണ്ട പതിനേഴു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് വീണു കിട്ടിയഏറ്റവും വലിയ കൂടിച്ചേരലും ഇതായിരുന്നു.
 സന്തോഷം നിങ്ങളോടൊപ്പം പങ്കു വെക്കുന്നു........
                      
 
              മുഖ്യ സംഘാടക .... സ്വാഗത പ്രസംഗം
 
 
                         ഉത്ഘാടനം 
 
                        സദസ്സ്

                                                           കലാ പരിപാടികള്‍
 
 
നിങ്ങള്‍ക്കും ഇതൊരു പ്രചോദനം ആവട്ടെ എന്ന് ആശംസിച്ചു കൊണ്ട് ..................

July 22, 2011

ഒരു "ദുഫായ്" കത്ത് ......



എത്രയും സ്നേഹം നിറഞ്ഞ എന്റെ ആമിനുട്ടി വായിക്കാന്‍ സ്വന്തം ഇക്ക എഴുതുന്നത്‌ , നാട്ടില്‍ നിന്ന് വന്നിട്ട് രണ്ടു ആഴ്ച കഴിഞ്ഞെങ്ങിലും നിനക്ക് ഒരു കത്ത് അയക്കാനോ ഒന്ന് ഫോണ്‍ വിളിക്കാനോ ഇത് വരെ കഴിഞ്ഞില്ല ..കാരണം നിനക്ക് തന്നെ അറിയാലോ? . ഈ ഫൈസ് ബൂകിലെ തിരക്കും ബ്ലോഗു വായനയും ഒക്കെ കഴിഞ്ഞു തീരെ സമയം കിട്ടുന്നില്ല .നീ ക്ഷമിക്കും എന്ന് എനിക്ക് അറിയാമല്ലോ !

നിനക്കും കുട്ടികള്‍ക്കും ഒന്നിനും ഒരു കുറവും ഇല്ല എന്ന് വിചാരിക്കുന്നു . മക്കളൊക്കെ കൃത്യമായി സ്കൂളില്‍ പോകുന്നുണ്ടല്ലോ അല്ലെ ?.. എല്ലാത്തിലും ഒരു കണ്ടു വേണം . കാലം അത്ര ശരിയല്ല ! ..
എന്റെ വര്‍ത്തമാനങ്ങള്‍ പറയുകയാണെങ്കില്‍
തീരില്ല. നീ പോയതിനു ശേഷം ഉറക്കം "മസ്ബൂത്".... . രാവിലെ മക്കളെ എണീപ്പിച്ചു സ്കൂളില്‍ പറഞ്ഞയക്കല്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ 8 മണി വരെ ഉറങ്ങുകയാണ്‌ എന്ന് നീ വിചാരിച്ചെങ്ങില്‍ നിനക്ക് തെറ്റി . അഞ്ചു മണിക്ക് നീ എന്നെ കുലുക്കി എണീപിച്ചിരുന്ന സ്ഥാനത്ത് ഞാന്‍ ഇപ്പോള്‍ കൃത്യമായി നാലരക്ക് തന്നെ എണീക്കാറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ നീ വിചാരിക്കും സൌദിയില്‍ സുബഹി ബാങ്ക് നാലരക്ക് ആണെന്ന് .. എന്നാല്‍ അല്ല ! .. പിന്നെ, അത്ര നേരത്തെ എണീറ്റാല്‍ മാത്രമേ ഫേസ് ബുക്കില്‍ ആദ്യം തന്നെ രണ്ടു ലൈകും നാലു കമന്റും ഇടാന്‍ പറ്റു.. എന്നാല്‍ തന്നെ ഉറങ്ങാതെ കിടക്കുന്ന ചില പഹയന്മാര്‍ ഞാന്‍ എത്തുമ്പോഴേക്കും അവിടെ ലൈക്‌ അടിച്ചു ഇരിക്കുന്നുണ്ടാവും!! ..

പിന്നെ ഓഫീസില്‍ പോയാല്‍ ഒന്നിനും സമയം കിട്ടാറില്ല ... ബോസ്സിന്റെ നാലു ചീത്ത കേള്‍ക്കുമ്പോഴേക്കും വൈകുന്നേരം ആകും ..

പിന്നെ നിന്റെ വേവലാതി നീ പോയതിനു ശേഷം ഞാന്‍ ഭക്ഷണം ഒക്കെ എങ്ങിനെഉണ്ടാക്കും എന്നായിരുന്നല്ലോ ..ആ കഥ പറയാതിരിക്കുന്നതാ നല്ലത് . ഓ.... ഈ പഴയ ഭക്ഷണതിന്നു ഒക്കെ ഇത്ര രുചിയാണ് എന്ന് ഇപ്പോഴാ അറിയുന്നത് . ബ്രസീലില്‍ 2 കൊല്ലം മുന്‍പ് അറുത്ത ഒരു കോഴി വാങ്ങി കറിവെച്ചാല്‍ ശനി മുതല്‍ വ്യാഴം വരെ (നീ ഏഷ്യനെറ്റില്‍ സീരിയല്‍ കാണുന്നത് പോലെ) കുബൂസു കൂട്ടി അടിക്കാം .കുബൂസ് ആണെങ്ങില്‍ ഒരു റിയാലിന് നാലെണ്ണം കിട്ടുമല്ലോ .. നീ ഉള്ളപ്പോള്‍ ദോശ വേണം , പത്തിരി വേണം , പുട്ട് വേണം ,പച്ചക്കറി വേണം എന്നൊക്കെ പറഞ്ഞിരുന്നത്
വെറുതെ ആയിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു . ഈ കുബ്ബൂസ് കഴിക്കാന്‍ തന്നെ സമയം കിട്ടാറില്ല. രാത്രി ഫൈസ് ബുക്ക്‌ ഗ്രൂപിലെ ക്വിസ് മത്സരം കഴിഞ്ഞു നേരം ഉണ്ടെങ്കില്‍ കഴിക്കും , ഇല്ലെങ്ങില്‍ വീണ്ടും "തല്ലാജിലേക്ക്" വെക്കും .

നീ ഉണ്ടായിരുന്നപ്പോള്‍ ഡെയിലി പുതിയ പുതിയ തേച്ച പാന്റ്സും ഷര്‍ട്ടും മാറി മാറി ഇട്ടിരുന്ന സ്ഥാനത് ഇപ്പോള്‍ ഒരു പാന്റും ഷര്‍ട്ടും പരമാവധി മൂന്നു ദിവസം വരെ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യാം എന്ന ഗവേഷണത്തിലാണ് ഞാന്‍ .കാരണം മറ്റൊന്നുമല്ല. ഈ ഒടുക്കത്തെ തിരുമ്പലും തേക്കലും ഒന്നും വേണ്ടപോലെ പഠിക്കാത്തതിന്റെ കുറവേ ...
പിന്നെ ഇതിനിക്കെ എവിടെ എനിക്ക് സമയം ??.. ഒരു പോസ്ടിട്ടു അതിന്റെ കമന്റ്‌ വരുന്ന സമയത്തല്ലേ
ഇതൊക്കെ ചെയ്യാന്‍ പറ്റു ........ഒന്നും പറയണ്ട
 എന്റെ പൊന്നെ .. സമയം തീരെ ഇല്ല.
നീ നിര്‍ബന്ധപൂര്‍വ്വം ചെയ്യണം എന്ന് പറഞ്ഞിരുന്ന പതിവ് നടത്തം , ഷട്ടില്‍ കളി , തുടങ്ങി മടിയന്മാര്കുള്ള ഒരു പരിപാടിയും ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം .. അത് കൊണ്ട് നീ പേടിക്കേണ്ട .കൊളസ്ട്രോളും , ഷുഗറും എങ്ങിനെ കുറയ്ക്കാം എന്ന് ഞാന്‍ മുടങ്ങാതെ നെറ്റില്‍ കൃത്യമായി നോക്കാറുണ്ട് . അതുകൊണ്ട് നിനക്ക് എന്റെ കാര്യത്തില്‍ നോ ..വേവലാതി .......

നീ ഇപ്പോഴും പറയാറില്ലേ ,,"നിങ്ങളുടെ ഒരു ഒലക്കമ്മലെ കുന്ദം ബ്ലോഗ്‌ ,ഫൈസ് ബുക്ക്‌.." എന്നൊക്കെ .. എടീ ..നിന്റെ നല്ല കാലം വരാന്‍ പോകുകയാണ് . നീയും എന്നെപ്പോലെ അറിയപ്പെടാനുള്ള സാദ്യത കാണുന്നുണ്ട് .. ഇന്നാള്‍ നമ്മള്‍ മദീന പോയപ്പോള്‍ കണ്ടില്ലേ ..ആ "തൊപ്പിക്കാരന്‍" ബ്ലോഗറെ .. അയാള്‍ ഇന്നലെ അയാളുടെ ബ്ലോഗില്‍ ഒരു അഭിമുഖം പോസ്റ്റ്‌ ഇട്ടു ..ഒരു "കണ്ണൂരാന്‍" ബ്ലോഗ്ഗേറെ കുറിച്ച് .. അയ്യാളുടെ ബ്ലോഗിന്റെ പിന്നില്‍ അയാളുടെ കെട്ടിയോളാണ് പോലും!! ഇനി എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഞാനും പറയാം എന്റെ ബ്ലോഗിന്റെ പിന്നില്‍ "ന്റെ കറുത്ത കരങ്ങള്‍"ആണ് എന്ന് !
പിന്നെ നീ അതിപ്രശസ്ത !

ബ്ലോഗില്‍ പലയിടത്തും നല്ല അടിയും പിടിയുമാ. പക്ഷെ നീ പേടിക്കേണ്ട കേട്ടോ ... ആരും തമ്മില്‍ തമ്മില്‍ കയ്യെത്തുന്ന ദൂരത്ത് അല്ലാത്തത് കൊണ്ട് പ്രശ്നം ഇല്ല ..

കൂടുതല്‍ എഴുതാന്‍ സമയം ഇല്ല ..ഇപ്പൊ തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിനു കമന്റ്‌ വന്നു .. ഇനി മറുപടി എഴുതണം .. ഇടയ്ക്കിടയ്ക്ക് ഇനി ഇങ്ങനെ എഴുതാനോ ഫോണ്‍ വിളിക്കാനോ കഴിഞ്ഞില്ല എന്ന് വരും അപ്പോഴൊക്കെ ഞാന്‍ "ഹയാതില്‍" ഉണ്ടോ എന്ന് അറിയാന്‍ എന്റെ ബ്ലോഗിലോ അല്ലെങ്ങില്‍ എന്റെ ഫൈസ് ബുക്ക്‌ പ്രൊഫൈലില്‍ ഒക്കെ ഒന്ന് പോയി നോക്കണേ. ..........

മക്കള്‍ രാവിലെ എണീറ്റാല്‍ ഉടനെ "മക്കളെ ഉപ്പചിയുടെ പുതിയ പോസ്റ്റുണ്ട്..എന്ന് പറഞ്ഞു കാട്ടിക്കൊടുക്കണം ..മറക്കരുത് ..

നീ തിരിച്ചു വന്നാല്‍ എന്റെ ഈ "പണി" ഒക്കെ നില്‍ക്കും എന്ന് എനിക്ക് അറിയാം .. അതുകൊണ്ട് തന്നെ കമ്പനി "ചോപ്പില്‍ "തന്നെയാണ് ഇപ്പോള്‍ .. ഇഖ്‌ആമ പുതിക്കുന്നില്ല എന്ന് കേട്ടു. അങ്ങിന വന്നാല്‍ പണ്ടത്തെപോലെനമുക്ക് കൈതോലപ്പയില്‍ കിടന്നു .."ഫിസ്ബുക്കെ വിട... ബ്ലോഗേ വിട...എന്നെന്നേക്കും വിട ..." എന്ന് പറഞ്ഞു സുഖം ആയി കിടന്നു ഉറങ്ങാം ..................

ഉടനെ നിന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് .ഇക്ക ....................

July 12, 2011

ആടും പിന്നെ ഞാനും .....................

മഴ തിമര്‍ത്ത് പെയ്യുകയാണ്.എന്തൊരു രസമാണ് കണ്ടുകൊണ്ടിരിക്കാന്‍ 
അല്ലേലും തിമര്‍ത്തു പെയ്യുന്ന മഴയ്ക്ക് സൌന്ദര്യം കൂടുതലാ.
സമയം രാവിലെ  ആറു മണി , അരമണിക്കൂറായി ഞാന്‍  ഇരിപ്പ് 
തുടങ്ങിയിട്ട് .അതിനിടക്ക് പത്രക്കാരന്‍ പയ്യന് ‍പേപ്പര്‍ ഇട്ടു പോയി
വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചു, എല്ലാം പതിവ് പോലെ. മക്കളാരും എണീറ്റിട്ടില്ല, അവര്‍ നല്ല ഉറക്കത്തിലാണ് .പ്രവാസത്തിന്റെ ആലസ്യത്തില്‍ നിന്ന് അവര്‍ക്ക് കിട്ടിയ കുറെ നല്ല നാളുകള്‍ , കളിച്ചും ചിരിച്ചും കൂട്ടുകുടുംബക്കരോടൊപ്പം അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കു വെച്ചും സമയം കളയുന്നു.



ഞാനോര്‍ക്കുകയായിരുന്നു എന്റെ ബാല്യം, വറുതിയുടെ നാളുകള്‍ , മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലില്‍ മക്കളെ വളര്‍ത്താന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കള്‍.അന്നേ മഴ ഒരു പ്രയാസവും , ദുഖവും അതിലേറെ സന്തോഷവും ഒക്കെ ആയിരുന്നു.
എങ്കിലും സന്തോഷത്തിന്റെ നാളുകള്‍ .ഓര്‍ക്കാന്‍ നല്ല ഓര്‍മകള്‍ മാത്രം . പലപ്പോഴും മഴ നനഞ്ഞു കയറി വരുന്ന എന്നെ നോക്കി ഉമ്മ പറയും "എടാ പനി പിടിച്ചാല്‍ നിന്നെ നോക്കാന്‍ ആരാ ഉള്ളത് ?' ചിരിച്ചു കൊണ്ട് ഞാന്‍ പറയും "എന്റെ ഉമ്മച്ചി " .. അപ്പോള്‍  കണ്ണുകളില്‍ കാണുന്ന സന്തോഷം ഇന്നും മനസ്സില്‍
മായാതെ നില്‍ക്കുന്നു . ഇന്നിപ്പോള്‍ മാതാവ്‌ ഇല്ലാത്ത ഇരുപത് 
വര്‍ഷങ്ങള്‍ പിന്നിട്ടു പോയി . മഴ നനയുമ്പോള്‍ ഇപ്പോഴും
കാതുകളില്‍ ആ സ്വരം മുഴങ്ങുന്നു.....
"ഉപ്പച്ചി........നമുക്ക്പോണ്ടേ ?"
  
മകള്‍ ഹംനയുടെ വാക്കുകളാണ് 
ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് . ശരിയാണ് ..
ഇന്ന് അവരെ ഒക്കെ കൂട്ടി ബാല്യ കാലത്തിലേക്ക് ഒരു യാത്ര 
പോകാന്‍ തീരുമാനിച്ചതാണ് .കളിച്ചുംചിരിച്ചും നടന്ന  പഴയ 
സ്ഥലങ്ങളിലൂടെ ഒരു യാത്ര  . അല്ലേലും അവര്‍ക്ക് ഉപ്പചിയുടെ കഥ കേള്‍ക്കാന്‍ വലിയ സന്തോഷമാണ് , അതൊരുപക്ഷേ അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശിയും മുത്തശ്ശനും ഇല്ലാത്തതുകൊണ്ടാവാം . എല്ലാവരും പെട്ടെന്ന് തന്നെ റെഡി ആയി .. കുടയും  ചൂടി ഞങ്ങള്‍ നാല്‍വര്‍ സംഘം വീട്ടില്‍ നിന്ന് ഇറങ്ങി.

"മഴ നനയരുത് കേട്ടോ" !
പിന്നില്‍ നിന്ന് പ്രിയതമയുടെ മുന്നറിയിപ്പ്  -ഒരു മാതാവിന്റെ  ബേജാര്  വാക്കുകളില്‍ അടങ്ങിയിരുന്നോ ?
ഞങ്ങള്‍ റോഡില്‍ ഇറങ്ങി.സൂക്ഷിക്കണം ഞാന്‍ മുന്നറിയിപ്പ് കൊടുത്തു .. ഇത് പഴയ റോഡ്‌ അല്ല ..
ഇപ്പോള്‍ സ്റ്റേറ്റ് ഹൈവെ ആണ് . നല്ല തിരക്കാണ് .
റോഡ്‌  മുറിച്ചു കടന്നു  ഞങ്ങള്‍ വീടിന്റെ എതിര്‍ വശത്തുള്ള മൂസതിന്റെ പറമ്പിലേക്ക് കയറി . ഇതായിരുന്നു എന്റെ 
കളിസ്ഥലം . വിശാലമായ 50  ഏക്കര്‍ സ്ഥലം.  
കോഴിക്കോട്ടുള്ള മൂസത് കുടുംബത്തിന്റെതാണ് ഈ സ്ഥലം . പലഭാഗങ്ങളും ഇപ്പോള്‍ വിറ്റ് പോയി . പല സ്ഥലത്തും പുതിയ വീടുകള്‍ വന്നു,
റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ മറിച്ചും തിരിച്ചും വിറ്റ്
ലക്ഷങ്ങള്‍ വിലവന്നു . എന്നാലും നല്ല ഒരു ഭാഗം ഇപ്പോഴും കൃഷി ഒക്കെ ആയി അവിടെ തന്നെ ഉണ്ട് . മക്കളെയും കൂടി ഞാന്‍ ആ ഭാഗത്തേക്ക്‌ നടന്നു
ഞാന്‍ എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് 
സമ്മാനമായി ബാപ്പ ഒരു ആട്ടിന്‍ കുട്ടിയെ വാങ്ങി തന്നു . 
അതിനെ തീറ്റാന്‍ കൊണ്ടുവന്നിരുന്നത് ഇവിടെയാണ്. 
നല്ല വള്ളിപ്പുല്ലുകളും തെരുവ പുല്ലുകളും നിറഞ്ഞ സ്ഥലം . 
ഓര്‍മ്മകള്‍ പിന്നെയും പിന്നോട്ട്...
ഞാനും , ബിജിയും , കുഞ്ഞുണ്ണിയും , മജീദും എല്ലാം കളിച്ചിരുന്ന സ്ഥലം. ആട്ടാം കൂട്ടവുംചുള്ളിയും പറയും  അങ്ങിന്റെ അത്ര കളികള്‍ ....  
"ഉപ്പചിയുടെ ആടിനെ കാണാതായ സ്ഥലം എവിടെയാ ?"

ചെറിയ മോളുടെ വാക്കുകളാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്
അതൊരു ചെറിയ കഥയാണ് .. വളര്‍ത്താന്‍ വാങ്ങിതന്ന ആടിന്‍ കുട്ടി വളര്‍ന്നു വലുതായി പ്രസവിച്ചു . നല്ല രണ്ടു സുന്ദരന്‍ മുട്ടനാടിന്‍ കുട്ടികള്‍. അവയെ മൂന്നിനെയും തീറ്റി വയര്‍ നിറക്കല്‍ നല്ല ഒരു ജോലി ആയി . സ്കൂള്‍ വിട്ടു വന്നാല്‍ സമയം തികയ്തെ ആയി . അങ്ങിനെ രാവിലെ ഈ സ്ഥലത്ത് കൊണ്ട് വന്നു കെട്ടിടും . വൈകിട്ട് വന്നു വെള്ളം കൊടുത്തു അഴിച്ചു വിടും . അങ്ങിനെ ആയിരുന്നു പതിവ് . ഒരു ദിവസം എനിക്ക് ഒരു ഐഡിയ തോന്നി .. രാവിലെ മുതല്‍ ആടുകള് അങ്ങ് അഴിച്ചു  വിട്ടാല്‍ എന്താ ? അടുത്തൊന്നും വീടുകളില്ല .. നശിപ്പിക്കാന്‍ കൃഷിയും ഇല്ല ..
അങ്ങിനെ പിറ്റേന്ന് മുതല്‍ ആടുകളെ ആ വിശാലമായ പറമ്പില്‍ അഴിച്ചു വിട്ട്‌ ഞാന്‍ സ്കൂളില്‍ പോയി. തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു . ആടുകള്‍ തീറ്റ ഒക്കെ കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തി സുഖം ആയി കൂട്ടില്‍ വിശ്രമിക്ക്ന്നു. അന്ന് മുതല്‍ രാവിലെ ആടുകളെ പറമ്പില്‍ വിടും , വയര്‍ നിറയുമ്പോള്‍ ആടുകള്‍ തിരിച്ചു വീട്ടില്‍ വരും ..അങ്ങിനെ ഇരിക്കെ ഒരു ദിവസം ആടിനെ ഒന്നിനെ കാണാനില്ല ... ഞാന്‍ സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ എല്ലാവരും ബെജാറില്‍ ആണ് . ഞാന്‍ പലയിടത്തും  അന്വേഷിച്ചു .. അവസാനം വളരെ ദൂരെ ഉള്ള ഒരു വീട്ടില്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നു , ചെന്നപ്പോള്‍ അവര്‍ പറഞ്ഞു അവരുടെ ജാതിക്ക തൈ ഒക്കെ ആട് നശിപ്പിച്ചു എന്ന് . ഒരു വിധം ക്ഷമാപണത്തോടെ അവിടെ നിന്നും ആടിനെ കൊണ്ട് വന്നു ..അന്നോടെ ആ പരിപാടിയും നിന്നു. സ്ഥലങ്ങള്‍  ഒക്കെ മക്കള്‍ക്ക്‌ കാണിച്ചു
പറമ്പിന്റെ . മുകള്‍ ഭാഗം മുഴുവന്‍ റബ്ബര്‍ ആണ് . 
റബ്ബര്‍ തോട്ടത്തിലൂടെ  കുറ നടന്നു. മുന്‍പൊക്കെ വിറകു ഓടിക്കാന്‍ ഇവിടെ വന്നിരുന്നു 
ഇന്നിപ്പോള്‍വിറകു ഗ്യാസിനു വഴി മാറി .. മക്കള്‍ പല ജാതി 
സസ്യങ്ങളുംപറിക്കുന്ന തിരക്കിലാണ് . വീണ്ടും ഞങ്ങള്‍ താഴോട്ടിറങ്ങി .
താഴെ ഭാഗം വലില്ലപുഴയോടെ ചേര്‍ന്നുള്ള ഭാഗം വാഴ  കൃഷി ആണ് .വീണ്ടും ഞങ്ങള്‍ നടന്നു മോയിന്‍ ഹാജിയുടെ പറബില്‍ എത്തി .
കുറെ കാലം ഒഴിഞ്ഞ പറമ്പ് ആയിരുന്നു ഇവിടെ. ഇപ്പോള്‍ അവരുടെ മകള്‍  വീടുടുണ്ടാക്കി താമസിക്കുന്നു . തൊട്ടടുത്ത ചാത്തുവിന്റെ 
പറമ്പിലും ധാരാളം വാഴ കൃഷി ഉണ്ട് . മുന്‍പ് ഇവിടെ ധാരാളം വാഴ കൃഷി ഉണ്ടായിരുന്നു .. 
അന്നൊക്കെ ഇഷ്ടം പോലെ പഴം പഴുത്തു കിടക്കും ..
കിളികള്‍ നിന്ന് പോകണ്ടല്ലോ എന്നോര്‍ത്  ഞങ്ങളും തിന്നും 
ഇടക്കൊക്കെ .. ഇന്നുമുണ്ട് ഇവിടെ വാഴകൃഷി . അതിനിടക്ക് ഒരു മാവ് ഉണ്ട് . പരീക്ഷ കാലമായാല്‍ ഇതില്‍ കയറിയാണ് വായന .. എല്ലാം മക്കള്‍ക്ക്‌ ഒരിക്കല്‍ കൂടി വിശദീകരിച്ചു കൊടുത്തു.
പിന്നെ ഞങ്ങള്‍ പതിയെ തോട്ടിലേക്ക് ഇറങ്ങി . അത് കഴിഞ്ഞാല്‍ പാടമാണ്.മഴപെയ്തത്കൊണ്ട് നല്ല വെള്ളം ഉണ്ട് .
മക്കള്‍ കുറച്ചു നേരം വെള്ളത്തില്‍ കളിച്ചു .. അത് നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ മുപ്പതു വര്‍ഷങ്ങള്‍ പിറകിലായിരുന്നു ഒരിക്കല്‍ കൂടി ഒരു മുറിയന്‍ ട്രൌസര്‍ ഉടുത്ത കുട്ടിയായി ഇവരുടെ കൂടെ കളിയ്ക്കാന്‍ കഴ്ഞ്ഞെങ്ങില്‍ എന്നോര്‍ത്ത് കൊണ്ട്..................


 

 

May 13, 2011

ഓട്ടോഗ്രാഫ്

രംഗം ഒന്ന് ... ജിദ്ദ ശരഫിയ്യ .........

നാട്ടില്‍ പോരുന്നതിനു ഒരുമാസം മുന്‍പ്  അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതാണ് ..
എല്ലാം വാങ്ങി തീരാന്‍ നേരം മൂത്ത മോള്‍ പറഞ്ഞു . അയ്യോ ഞാന്‍ ഒരു സാധനം മറന്നു ..
എന്താണെന്നു  ചോദിച്ചിട്ട് എന്നോട് പറയാന്‍ മടി .. എന്നാല്‍ സാധനം കിട്ടുകയും വേണം ..
അവസാനം  ശ്രീമതി പറഞ്ഞു .. അവള്‍ ഈ വര്‍ഷം ഇവിടെ  നിന്ന് പോകുകയല്ലേ ? അവള്‍ക്കു ഒരു ഓട്ടോ ഗ്രാഫ് വേണം പോലും .
പെട്ടെന്ന് എനിക്ക്  കോപമാണ് വന്നത് .. ഹും ഉണ്ണീന്ന് വിരിഞ്ഞിട്ടില്ല  .. അതിനു മുന്‍പ് ഓട്ടോഗ്രാഫ്.. മാങ്ങാ തൊലിയാ .... എന്റെ പെര്‍ഫോമന്‍സ് കണ്ടാവണം അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല ..അതെന്നെ സങ്കടപ്പെടുത്തി .. അവള്‍ വാശി പിടിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു ..
തിരിച്ചു പോകാന്‍ നേരം ഗ്രീന്‍ ഹൌസില്‍ കയറി അവളറിയാതെ അവള്‍ക്കുവേണ്ടി ഒരു ഓട്ടോ ഗ്രാഫ് വാങ്ങി.ഞാന്‍ എന്തിനു അവളുടെ കൊച്ചുസന്തോഷം ഇല്ലാതാക്കണം ..
വീട്ടില്‍ എത്തിയ ഉടനെ ഓട്ടോ ഗ്രാഫ് അവള്‍ക്കു കൊടുത്തു  അവളുടെ നിറഞ്ഞ പുഞ്ചിരി ഏറ്റു
വാങ്ങി ..
പിന്നെ പരീക്ഷ ,, റിസള്‍ട്ട്‌ പോരുന്ന  തിരക്കുകള്‍ക്കിടയില്‍ അത് മറന്നു..

രംഗം രണ്ടു .. വലില്ലാപുഴ വീട് ..




കുറച്ചു കാലം വീട് അടച്ചു  ഇട്ടതുകൊണ്ട് വെക്കേഷന്‍
വന്നപ്പോള്‍ എല്ലാം ഒന്ന് ക്ലീന്‍ ചെയ്യാന്‍ ഉണ്ടായിരുന്നു ..
എല്ലായിടത്തും അതും ഇതും ഒക്കെ വെച്ച് അകെ ഒരു കൂടിക്കുഴയല്‍ .. വന്നതിന്റെ പിറ്റേ ദിവസം എല്ലാം ഒന്ന് നേരയാക്കാന്‍ തീരുമാനിച്ചു ..
മക്കള്‍ അവരുടെ  റൂം കൈവശപ്പെടുത്തി വൃത്തിയാക്കാന്‍ തുടങ്ങി . ഞാന്‍  റാക്കില്‍ കയറ്റി ഇട്ടിരുന്ന എന്റെ പുസ്തകപ്പെട്ടി നേരയാക്കാന്‍ മോളെ ഏല്പിച്ചു . പലതും
വാളന്‍ മൂട്ട തിന്നു തീര്‍ത്തിട്ടുണ്ട് .. അവള്‍ എല്ലാം നേരയാക്കിതുടങ്ങി ........
കുറച്ചു കഴിഞ്ഞപ്പോള്‍  അവള്‍ ഒരു പുരാവസ്തുവും അതിലേറെ വലിയ ഒരു കമന്റുമായി അതാ വരുന്നു ..
"ഇപ്പച്ചി ഞാന്‍ ഓട്ടോ ഗ്രാഫ് വേണം എന്ന് പറഞ്ഞപ്പോള്‍ എന്താ പറഞ്ഞേ ... ഇതാ നോക്ക് ഇപ്പചിയുടെ ഓട്ടോ ഗ്രാഫ്..
 
എവിടെ എവിടെ ? ..  സന്തോഷത്തോടെ ഞാന്‍ അതുവാങ്ങി നോക്കി ......... എന്റെ ദൈവമേ ..  നീണ്ട 25  വര്‍ഷങ്ങള്‍ ആ കൊച്ചു പുസ്തകത്തിന്‌ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല .. പക്ഷെ അതിലെ കുറിപ്പുകാരുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നിരിക്കാം  ?
ഞാനത് പതുക്കെ തുറന്നു ... ഒന്നാം പേജില്‍ തന്നെ വടിവൊത്ത അക്ഷരത്തില്‍  എന്റെ പേരും ക്ലാസും .
രണ്ടാം പേജു മുതല്‍ ഞാന്‍ മൂര്‍ക്കനാട് ഹൈസ്കൂള്‍ പത്തു ബി ക്ലാസ്സില്‍ ആയിരുന്നു..
മധുരമുള്ള , എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ നല്ല നാളുകള്‍ .. കളിച്ചും രസിച്ചും ഇണങ്ങിയും  പിണങ്ങിയും വേര്‍പിരിഞ്ഞു  പോയ കൂട്ടുകാര്‍ ..
ഓരോരുത്തരെയും ഓര്‍മിച് എടുക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ താളുകള്‍ പതുക്കെ മറിക്കാന്‍ തുടങ്ങി .. പലരെയും പിന്നീട് കണ്ടിട്ടില്ല , ചിലരെ വര്‍ഷങ്ങള്‍ക്കു  ശേഷം കണ്ടുമുട്ടിയിട്ടുണ്ട് ..
ചിലരെ ഈയിടെ ഫേസ് ബുക്കില്‍ കൂടി  വീണു കിട്ടി .........
മധുരമുള്ള ഓര്‍മ്മകള്‍ ............
ഇടക്കെവിടെയോ ഈ വരികള്‍ കണ്ടു കണ്ണ് നിറഞ്ഞു , മനസ്സ് വിങ്ങി .. അകാലത്തില്‍ വിട്ടു പിരിഞ്ഞു പോയ പ്രിയ സുഹൃത്ത്‌അബ്ദുല്‍ അശ്രഫിന്റെ  വരികള്‍ ............. 
എല്ലാം മക്കള്‍ക്ക്‌ വിവരിച്ചു  കൊടുത്തു  കൊണ്ട് ഞാന്‍ മോളോട് ചോദിച്ചു ,, നീ ജിദ്ദയില്‍ നിന്ന് വാങ്ങിയ ഓട്ടോ ഗ്രാഫ് എവിടെ  ?
അവള്‍ നീട്ടിയ  ഓട്ടോഗ്രഫ്  വായിച്ചു ഞാന്‍ വീണ്ടും ഞാന്‍ ഞെട്ടി ... കാരണം കെട്ടിലും മട്ടിലും മാത്രമേ പുതുമ ഉള്ളു .. ഉള്ളിലെ വാചകങ്ങള്‍ എല്ലാം സമാനം ... തലമുറകള്‍ക്ക് കൈമാറാനായി അതെന്നും അങ്ങിനെ തന്നെ നില നില്‍ക്കട്ടെ അല്ലെ ???????????

April 05, 2011

ഒരു ഉള്ളിക്കഥ ............

വ്യാഴം , പതിവ് പോലെ ഹാഫ് ഡേ അവധി ആഘോഷിച്ചു കൊണ്ട് എന്റെ സ്വന്തം "തോഷിബയുടെ" മുന്പില്‍ തലേന്നത്തെ പോസ്റ്റിന്റെ കമന്റ്‌ നോക്കിയിരിക്കുമ്പോഴാ ശ്രീമതിയുടെ പിന്നില്‍ നിന്നുള്ള വിളി. "ദേ.. ഇങ്ങട്ട്  നോക്കിക്കേ ,,,... ഉള്ളിക്ക് കിലോക്ക് ഒരു റിയാല്‍!!!.. ഇതാ പുതിയ ബ്രോശേര്‍!!! ". ദിവസവും രാവിലെ ഫ്ലാറ്റിന്റെ വാതില്‍ തുറന്നാല്‍ ജിദ്ദയിലെ എല്ലാ ഹൈപേര്‍ , സൂപ്പര്‍ ,മിനി മാര്‍കെറ്റ്കളുടെ മള്‍ട്ടി കളര്‍ ബ്രോശേര്‍ കണി കാണുന്ന എനിക്ക് അത് പുതിയ അറിവല്ലാത്തതിനാല്‍  കേള്‍ക്കാത്ത മാതിരി ഇരുന്നു ...എന്തോ അല്‍പ നേരത്തേക്ക് പിന്നെ ഒന്നും കേട്ടില്ല .. അല്പം കഴിഞ്ഞു  അടുക്കളയില്‍നിന്നും വീണ്ടും കേട്ടു വിളി . "ദേ മനുഷ്യാ . നല്ലൊരു വ്യാഴം ദിവസമായിട്ടു ആ കുന്തത്തിന്റെ മുന്നിലിരുന്നു "വട്ടു" പിടിക്കാതെ ആ കുട്ടികളെ കൂട്ടി പുറത്തിറങ്ങാന്‍ നോക്കി".
" നമുക്ക് സൂപ്പര്‍ മാര്‍കെറ്റില്‍  പോയി ഓഫറുള്ള ഉള്ളി വാങ്ങുകയും ചെയ്യാം "


അപ്പോഴാണ് ഓര്‍ത്തത്‌ ശരിയാ .. പരീക്ഷ കാരണം രണ്ടു ആഴ്ച എവിടേക്കും ഇറങ്ങിയിട്ടില്ല .ചെറിയ മോളും ശ്രീമതിയും ഈ"സെന്‍ട്രല്‍ ജയിലില്‍" തന്നെയാണല്ലോ എന്ന് !! "ഉള്ളിയെങ്ങില്‍ ഉള്ളി " ശരി മാര്‍കെറ്റില്‍ പോകാം .. സമ്മതിച്ചു ..  അങ്ങിനെ  അന്നത്തെ ദിവസം ഉള്ളി വാങ്ങല്‍ പര്ച്ചസിംഗ് സുപെര്‍മര്‍ക്ടില്‍ തന്നെ ആക്കാന്‍ തീരുമാനിച്ചു .സാധാരണ ശരഫിയ പോയി വില അല്പം കൂടിയാലും നാടന്‍ പച്ചക്കറിയും , അരി, പൊടി, മസാല
സാധനങ്ങള്‍ എന്നിവയും അല്പം  അല്പം മീനും വാങ്ങി വന്നാല്‍ ഒരഴ്ച്ചക്കായി.. പിന്നെ പുറം ലോകം കാണല്‍ അടുത്ത പര്ച്ചസിങ്ങിലാ!! 

ഇന്നിപ്പം അല്പം ഉള്ളി വാങ്ങി ആ സങ്കടം തീര്‍ക്കാം ... പുറത്ത് ഇറങ്ങലും ഉള്ളി വാങ്ങലും.!! ഒരു കല്യാണത്തിന് പോകുന്ന ഒരുക്കത്തോടെ
നമ്മുടെ പെണ്‍പട ( ഞാനുല്പെടെ 5 അംഗ ഗ്രൂപ്പില്‍ 4 ഉം പെണ്ണാ!  ) ഒരുങ്ങുകയാണ് ..  "ഉള്ളിയെങ്ങില്‍ ഉള്ളി ..ഒന്ന് പുറത്തിറങ്ങാലോ.". മൂത്ത മകള്‍ പറയ്ന്നത് കേട്ടു........ അങ്ങിനെ വിശലമായ ഒരു മണിക്കൂര്‍ ഒരുക്കത്തിന്(പെണ്ണുങ്ങളാണ് കേട്ടോ ! ) ശേഷം ഞങള്‍ തൊട്ടടുത്ത മാര്‍കെറ്റിലേക്ക്  പുറപ്പെട്ടു ... നടന്നു പോകാവുന്ന ദൂരം ............. അവിടെ എത്തിയപ്പോള്‍ മൂത്തമകള്‍ ട്രോളി എടുത്ത് ചെറിയതിനെ അതില്‍ കയറ്റി വെച്ച് ഉന്താന്‍ തുടങ്ങി.....
 
എന്തിനാ ട്രോളി ഒക്കെ ..നമുക്ക് ഉള്ളി മാത്രമല്ലേ വാങ്ങാനുള്ളത് ?..
എന്ന എന്റെ ചോദ്യത്തിന്  "ആ കിടക്കട്ടെ .. വേറെ  എന്തെങ്കിലുമൊക്കെ ഓഫര്‍ കാണാതിരിക്കില്ല"
എന്നായിരുന്നു ശ്രീമതിയുടെ മറുപടി!

അങ്ങിനെ മാര്‍കെറ്റിനുള്ളിലെ ഞങ്ങളുടെ പ്രയാണം ആരംഭിച്ചു ...ഇതിനിടക്ക്‌ ഓരോ ബ്രോഷേര്‍ വീതം ഓരോരുത്തര്‍ കൈക്കലാക്കിയിരുന്നു .. പേരറിയുന്നതും അറിയാത്തതുമായ ഓരോ സാധനങ്ങള്‍ എന്റെ ട്രോളിയിലേക്ക്
ബര്‍ലി തോമസിന്റെ പോസ്റ്റിനു കമന്റ്‌ വീഴുന്നത് പോലെ
വീഴാന്‍ തുടങ്ങി ..ഇതൊക്കെയെന്തിനാ ഇപ്പോള്‍
എന്ന എന്റെ ചോദ്യത്തിന് " ഇതൊക്കെ ഓഫ്ഫെര്‍ ആണ് .. ഇപ്പൊ വാങ്ങിവേച്ചാല്‍ ആദായമാ.." എന്നായിരുന്നു മറുപടി .. ഇതിനിടക്ക്‌  ടിവി ചാനലില്‍ കാണുന്ന സകലമാന പരസ്യ സാധനങ്ങള്‍ ഒക്കെ മക്കള്‍ കൈക്കലാക്കിയിരുന്നു !!!
അവസാനം ഉള്ളി വെച്ചിരിക്കുന്ന സ്ഥലത്ത് എത്തി.
എന്റെ ദൈവമേ . അവിടെ ഉള്ളിതോലുകള്‍ക്കിടയില്‍
അല്പം ഉള്ളി മാത്രം ഡിസ്പ്ലേയില്‍..വലിയ
ഒരു ബോര്‍ഡും " ഒണ്‍ലി 3 കിലോ/ കസ്ടമര്‍ " .ഏതായാലും വന്നതല്ലേ .തിരഞ്ഞു
പെറുക്കിക്കോ എന്ന് ശ്രീമതിക്ക് എന്റെ വക ഒരു കമന്റ്‌ കൊടുത്തു .. കൂട്ടത്തില്‍ ഹിബക്കൊരു ഐഡിയ."നമ്മള്‍ 3 പേര്‍ വലിയവരില്ലേ ..എല്ലാവര്ക്കും 3 കിലോ വീതം എടുക്കാം". ഓ അപ്പൊ ബുദ്ധിയുണ്ട്! എന്ന് എന്റെ വക ഒരു ലൈകും... അങ്ങിനെ ഏകദേശം 1 
മണിക്കൂര്‍ കൊണ്ട് എന്റെ ട്രോള്ളിയുടെ മുക്കാല്‍ ഭാഗം നിറഞ്ഞിരുന്നു .
ഇനി ബില്ലടക്കണം .. നെച്ജു പിടയാന്‍ തുടങ്ങി....
ഓരോന്ന് ഓരോന്ന് പെറുക്കി കാഷ്യറുടെ മുന്നിലേക്ക്‌ വെക്കുമ്പോള്‍ എന്റെ കണ്ണ് മെഷിന്റെ ഡിജിറ്റല്‍ ദിസ്പ്ലയില്‍ ആയിരുന്നു .എല്ലാം പെറുക്കി വെച്ചു അവസാനത്തെ "ഉള്ളിക്കീസു" കൂടി വെച്ച് കഴ്ഞ്ഞപ്പോള്‍ കാശിരുടെ വക ലേലം
വിളി .." തലത്ത  മിയ തമനീന്‍ " ( മുന്നൂറ്റി എണ്‍പത് റിയാല്‍!!)...  ഒരു ചെറിയ ഞെട്ടലോടെ ബാങ്ക്കാരന്‍ സൊജന്യമായി പിടിപ്പിച്ച ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ 1
റിയാലിന്റെ  ഉള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു !!!!! 
തിരിച്ചു ട്രോളി 
ഉന്തി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഡാ വരുന്നു അടുത്ത കമന്റ്‌ !  .. ""പിന്നേ നേരം പത്തു മണിയായി  ..ഇനി പോയിട്ട് ..ഒന്നും ഉണ്ടാക്കാന്‍ നേരമില്ല !!!! .....ഓ ലക്‌ഷ്യം മുകളിലത്തെ ഫുഡ്‌ കോര്‍ട്ട് ആണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ .. അങ്ങിനെ എല്ലാം
കഴിഞ്ഞു തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ ഉള്ളി തന്നെയായിരുന്നു ...കിലോക്ക് 1 റിയാല്‍  ..
ദാ......താഴെ കാണുന്നത് പോലെ ......... ................ അല്ലേലും ഇതൊക്കെതന്നെയല്ലേ "പ്രവാസ" ജീവിതം !!  അല്ലേ .......!!!!